Wednesday, March 23, 2011

http://umessree-thethirdeye.blogspot.com/

Avasthanarangal

കാലം ഒരുപാടു കടന്നു പോയി.........................          
ഒരു സ്വപ്ന ഭൂമി ......................................

വാഴൂര്‍ എന്‍ എസ് എസ് കോളേജ് 


വാഴൂര്‍ എന്‍ എസ് എസ് കോളേജ്   
തീര്‍ഥപാദപുരം 
വാഴൂര്‍ എന്‍ എസ് എസ് ഹൈസ്കൂള്‍ 

Enikkumundoru Kadha parayan...




KADHAYALLITHU JEEVITHAM




ഒരു പക്ഷെ എന്റെ തോന്നലുകള്‍ ആവാം ....
.എന്നിരിക്കിലും പറയാതെ വയ്യ..
.ഇങ്ങനെ ഒരു മാധ്യമം ഉള്ളത് കൊണ്ട് ഇഷ്ടപ്പെടാത്തവര്‍ 
  കൂടി  വായിക്കാന്‍ സാധ്യതയുണ്ടല്ലോ ?
.ആദ്യം ഒരു സിനിമ വാചകം പറയാം...
തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്
 ആ വിങ്ങലാണ് എന്നെക്കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യിക്കുന്നത്....
.ഇത് ഒരു വിരഹിയുടെ രോദനം.
 എന്നാല്‍ ഇതില്‍ ഒരു സത്യം ഉണ്ട്.
സ്നേഹം എന്നത് കാമുകിക്കോ  കാമുകനോ  മാത്രം
 നല്‍കാനോ  പ്രതീക്ഷിക്കാനോ  ഉള്ള ഒന്നല്ല
.നമ്മെ മനസ്സിലക്കുന്നാ ആര്‍ക്കും   തരാവുന്ന ഒന്നാണ്.
 കിട്ടിയില്ലെങ്കില്‍ ആര്‍ക്കും വിഷമമുണ്ടാക്കുകയും ചെയ്യും
.അംഗീകാരത്തിന്റെ  കാര്യവും അങ്ങിനെ തന്നെ
.നമ്മുടെ സര്‍ക്കാരിന്റെ ഔദാര്യം കൊണ്ട് (സംവരണം)
 ഉദ്യോഗത്തില്‍ പ്രവേശിച്ച ഒരു വ്യക്തി
 (വിദ്യാഭ്യാസം പത്താം ക്ലാസ്സ്‌   കഷ്ടിച്ച് പാസ്സായത്‌ മാത്രം)
യാദൃശ്ചികമായി എന്നെ വഴിയില്‍ വച്ച് കണ്ടു.
 ഞാനന്ന് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.
 സ്വന്തം സ്ഥാനലബ്ധി തന്റെ കഴിവാണ് എന്നുള്ള
 അഹങ്കാരത്തോടെ എന്നോട് ചോദിച്ചു
 " ഇപ്പോള്‍ എന്ത് ചെയ്യുന്നു ?"
എന്റെ മറുപടി കേട്ട് കഴിഞ്ഞപ്പോള്‍
 പുച്ഛം കോട്ടിയ   മുഖത്തോടെ
 "ഓ അതിനെന്നാ  കിട്ടാനാ...?...
 ഇക്കാലത്തൊരു ഗവേര്‍ന്മേന്ടു   ജോലി
 ഇല്ലാതെ എങ്ങനെ ജീവിക്ക്കും..?
എനിക്ക് പത്തു പതിനായിരം കിട്ടിയിട്ട് തന്നെ തികയുന്നില്ല".
ഈ ഉദ്ദണ്ടനോട് എന്ത് പറയാനാണ് എന്നോര്‍ത്ത് 
ഞാന്‍ നിശ്ശബ്ദത പാലിച്ചു.എന്നെ നിശ്ശബ്ദനാക്കി
  അവിടെ നിര്‍ത്തിയ നിയമ സംഹിതയെ  
 ഞാന്‍ വണങ്ങുന്നു അര്‍ഹിക്കുന്ന ഒരു പരിഗണനയും 
ഇന്നാട്ടില്‍ ആര്‍ക്കും ലഭിക്കാന്‍ പോകുന്നില്ല 
പണമോ രാഷ്ട്രീയമോ ഉന്നത വ്യക്തി ബന്ധങ്ങളോ മാത്രമാണ്
 എല്ലാത്തിനും മാനദണ്ഡം.
 ഇങ്ങനെ പറയാന്‍ എന്താണ് കാരണം എന്നാണെങ്കില്‍
 പറയുന്നുണ്ട് ......എല്ലാം ......
.തുടക്കം മുതലുള്ള ഒരു സമരത്തിന്റെ കഥ
 ഞാന്‍ പറയുവാന്‍ പോവുകയാണ്
 അധികം താമസിക്കാതെ...........      

Sunday, March 20, 2011

Ente blogukalum chila pratheekshakalum

ഞാന്‍ ബ്ലോഗിനെക്കുറിച്ചറിഞ്ഞത്  തന്നെ എന്റെ സഹമുറിയന്‍ പറഞ്ഞിട്ടാണ്. പണ്ട് മുതലേ എന്തെങ്കിലും ഒക്കെ കുത്തിക്കുറിച്ചു വെക്കുന്ന സ്വഭാവം ഉണ്ടായിരുന്നത് കൊണ്ട് ചില കുറിപ്പുകള്‍ എന്റെ കൈയില്‍ ഉണ്ടായിരുന്നു. 
തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ ആകസ്മികമായി ഏതോ മാസികയില്‍ വന്ന ഒരു ലേഖനത്തില്‍ ലക്ഷണം, അലങ്കാരം തുടങ്ങിയ മലയാള കവിതയുടെ അവിഭാജ്യ ഖടകങ്ങള്‍ അനാവശ്യമാണെന്നും മറ്റും ചിലര്‍ അഭിപ്രായപ്പെട്ടത് വായിക്കാനിടയായി. 
നിര്‍ബന്ധ പൂര്‍വ്വം ദ്വിതീയാക്ഷര പ്രാസത്തില്‍ ഒരു കവിത ഞാനെഴുതി. പത്തു പതിനഞ്ചു  വര്‍ഷങ്ങള്‍ക്കു  ശേഷം അത് കാണാനിടയായ ഒരു       
വിദുഷി എന്നെ കളിയാക്കാനോ, അല്ലെങ്കില്‍ എന്നില്‍ നിന്നും അത്ര പ്രതീക്ഷിച്ചാല്‍ മതി എന്നാ അര്‍ത്ഥത്തിലോ " ഇതേതോ സിനിമാ പാട്ടിന്റെ"  ഈണത്തില്‍ എഴുതിയതാണെന്ന് പ്രസ്താവിച്ചു. ഒരു വരിയെങ്കിലും വായിച്ചു നോക്കാതെയാണ് ആ മഹതി അഭിപ്രായം പറഞ്ഞത്. എന്റെ പരിമിതികള്‍  മനസ്സിലാക്കാതെ യാണ് ഞാന കവിത എല്ലാവരെയും കാണിക്കാന്‍ ശ്രമിച്ചത്. ഔദ്യോഗികമായി ഏറ്റവും താഴ്ന്ന ജോലി ചെയ്തിരുന്ന ഞാന്‍ അതര്‍ഹിച്ചിരുന്നു. ചുറ്റം കൂടി നിന്നിരുന്ന പ്രഗല്‍ഭമതികളെ അവഗണിച്ചു സാഹിത്യ രചന പോലെയൊരു അപരാധം ചെയ്തതാവാം അവരെ ചൊടിപ്പിച്ചത്. 
അര്ഹതയുണ്ടായിട്ടും  അവഗണിക്കപ്പെട്ടു, കഴിവുണ്ടായിട്ടും പിന്തള്ളപ്പെട്ടു, ഒരു പരാതി പോലും ഇതുവരെ പറഞ്ഞിട്ടില്ല. ഒരു പ്രതീക്ഷ മാത്രം  ൧൧൧൧൧൧൧൧൧൧൧൧൧൧൧൧൧൧
വേണ്ടപ്പെട്ടവര്‍ ആരും  ഈ പണ്ഡിതമ്മന്യന്മാരുടെ കൂടെ ക്കനരുതെ എന്ന്..............
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                       







Saturday, March 5, 2011

ikuuiyiyhiuhyiuhiuh

Avasthantharangal.

"ന ഭുജ്യതൈ വ്യാകരണം ക്ഷുധാതുരൈ  
പിപാസിതൈ കാവ്യ രസോ ന പീയതൈ,
ന വിദ്യയാ കേനചില്‍ ഉദ്ധൃതം  കുലം 
ഹിരണ്യമേവാര്‍ജ്ജയ നിഷ്ഫലാ കലാ"
  ഇത് കണ്ടാല്‍ എല്ലാവരുടെയും ചുണ്ടില്‍ ഇപ്പോള്‍  ആ സുപ്രസിദ്ധമായ ഈരടി തത്തി കളിക്കുന്നുണ്ടാവാം ........................................        
 "രണ്ടു നാഴികയായി  പശ്ചിമ ജലശായ...."
  അതെ തോളത്ത്‌ ജീവിതമാകുന്ന വണ്ടിയും പേറിക്കൊണ്ടു മന്ദം മന്ദം ഇഴഞ്ഞു നീങ്ങിയ ഒരു കാലം.......
 തോണിയും ആയി ചേര്‍ന്ന് ഞങ്ങള്‍ ചിലവാക്കിയ ഒരു 
സന്ധ്യക്ക്‌  
ആരുടെ പ്രേരണ ആണെന്നറിയാതെ എഴുതിവച്ച ഒരു കവിത ........
        പിടക്കും മന്മനമപ്പോള്‍ 
        അടക്കും പോയോടുങ്ങഞ്ഞാല്‍ 
        വട വൃക്ഷ തടതിങ്കല്‍ 
        മടിച്ചിരിക്കും.
        കാരിമ്പിന്റെ വില്ലിനോടും 
        കിടനില്കും പുരികങ്ങള്‍ക്കിടയില്‍               
        ചെന്കുറി   ചാര്തിന്‍ തിളക്കമോടും
        ഗുരുവും വായുവും കൂടി
        പ്രതിഷ്ടിച്ച ഭഗവാന്റെ
        പുരം തന്നില്‍ വലം വച്ച് പുറത്തിറങ്ങീ
        നമ്രമാകും സിരസ്സോടും 
        നാട്യ ശാസ്ത്ര പ്രഗത്ഭയാം  
        നര്‍ത്തകിയെ നമിപ്പിക്കും നടനമോടും  
        ഉദിക്കും എന്‍ കോമളാങ്കി   
        കിഴക്കേ ഗോപുരത്തിങ്കല്‍
        അമ്പരത്തില്‍ വെണ്മതി  പൂ     
        വിരിഞ്ഞപോലെ...... 
 എന്റെ 1990 കളിലെ ജീവിതത്തില്‍  ഒരുപാട് വ്യക്തികള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 
 മി. ട്രയംഫു , മി. വിദ്യാഭ്യാസ കടല്‍, അതി വിശാല ധന തത്വ ശാസ്ത്ര അദ്ധ്യാപിക, പുല്ലാങ്കുഴല്‍ വാദനത്തിന്റെ ആദ്യ പാഠങ്ങള്‍ പറഞ്ഞു  തന്ന ഒരു ഗവന്മെന്റ്റ് അധ്യാപകന്‍ അങ്ങിനെ ഒത്തിരിപ്പേര്‍.
എന്നാല്‍ ഈ കവിത എഴുതിയപ്പോള്‍ ആരെയാണ് ഞാന്‍ മനസ്സില്‍ കണ്ടതെന്നെനിക്കൊര്‍മയില്ല.ഒരു പക്ഷെ ടീനെജുകളില്‍ ഉപ ബോധ മനസ്സില്‍ എവിദെയൌ കുടിയേറിയ ആ പൈങ്കിളിയെ ആണോ എന്നുമറിയില്ല. എന്തായാലും പിന്നീട് വായിച്ചു  നോക്കിയപ്പോള്‍ ആരെയോ വഴിയരികില്‍ കാത്തു നിന്ന പഴയ 'തോണിക്കാരനെ'    എനിക്കോര്‍മ വന്നു. അത് കൊണ്ടിത് ഞാന്‍ കളയാതെ സൂക്ഷിച്ചു വെച്ചു.  ഇതിനു ഒരു കവിതയുടെ നിറവും മണവും ഉണ്ണ്ടോ എന്നൊന്നും എനിക്കറിയില്ല, അടി മുടി കടിച്ചു കീറാനിരിക്കുന്ന വിമര്‍ശക വൃന്ദങ്ങളെ എനിക്ക് ഭയം ഇല്ല , കാരണം ഞാനൊരു കവി അല്ലല്ലോ !!!!!