Friday, December 21, 2018

നാലു മണിക്ക് കട്ടൻ കാപ്പിയുമായി ചന്ദ്രു വരുമ്പോൾ
പഴയൊരു ഡയറിയുടെ തുറന്നപേജും മാറിലടുക്കി ഉച്ചമയക്കത്തിലായിരുന്നു കലേശ്വർ.
ചെറിയ പാദപതനത്തിൽ കലേശ്വർ കൺ തുറന്നു.
"മഞ്ഞുകാലത്തേയ്ക്കൊന്നു പോയോ ? ''
എന്നു ചോദിച്ചു കൊണ്ട് ചന്ദ്രു കാപ്പി രണ്ടു ഗ്ലാസ്സുകളിലേയ്ക്ക് പകർന്നു.
എയ്.. വെറുതേ....!
എന്നു പറഞ്ഞ് കാപ്പി കൈ നീട്ടി വാങ്ങി അയാൾ വീണ്ടും ചാരിയിരുന്നു.

അതിവർഷം തകർത്തെറിഞ്ഞ പാടവും ചെമ്മൺപാതയുമൊക്കെ തമ്മിൽ ഭേദമില്ലാതെ പരന്നു കിടക്കുന്നുണ്ട്.
അകാലത്തിൽ വാകയും കൊന്നയുമൊക്കെ
പൂവിട്ടിരിക്കുന്നു.

തുളസിത്തറയിൽ ഒരവകാശം പോലെ ചിരവപ്പൂവും, പുല്ലുകളും സ്ഥാനം പിടിച്ചിരിക്കുന്നു.

വഴിയും പാടവും അതിരില്ലാതെ, ഒന്നായപ്പോൾ നാരായണേട്ടന്റെ കട ഇങ്ങടുത്ത് വന്നതുപോലെ.

മഴ കഴിഞ്ഞപ്പോൾ ആകെ കാടായി. തുളസിത്തറയെങ്കിലും ഒന്ന് വൃത്തിയാക്കാമായിരുന്നു.

കലശ്വറിന്റെ മനസ്സു വയിച്ചതു പോലെ ചന്ദ്രു പറഞ്ഞു.
അയാൾ ഒന്നും പറഞ്ഞില്ല.

തുലാവർഷത്തിന്റെ മുന്നൊരുക്കങ്ങൾ കാർമേഘങ്ങളായി ചക്രവാളത്തിൽ  കാളിമ പടർഞ്ഞുന്നുണ്ട്.

ചന്ദ്രു അകത്തേയ്ക്കു പോയത് റേഡിയോയിൽ വിവിധ ഭാരതി കേട്ടു തുടങ്ങിയപ്പോഴാണ് അയാളറിഞ്ഞത്.
മുറ്റത്ത് നിന്നും നനച്ചുണങ്ങിയ വസ്ത്രങ്ങൾ അയാൾക്കരികിൽ കിടന്നിരുന്നു.

ഒരിളം കാറ്റ് കൊണ്ടുവന്ന കോട്ടൺ വസ്ത്രങ്ങളുടെ നനുത്ത ഗന്ധം അയാളെ ആർക്കൈവ്സിലെ
ഒഴിഞ്ഞ കോണിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

ചാരുബഞ്ചിൽ കോമളയുടെ അടുത്തിരിക്കുമ്പോൾ ഇരുണ്ട ക്രീം നിറത്തിൽ കറുപ്പും കസവും കലർന്ന ബോർഡുള്ള കോട്ടൺ സാരിയുടെ തുമ്പുപിടിച്ച് അയാൾ മെല്ലെ പറഞ്ഞു.
"നിന്റെ  ഫേവറിറ്റ് രണ്ടു ലൈൻ ഒന്നു  പാടൂ...!"

അയ്യാേ.. ഇപ്പം വേണ്ട...
ഹൃദ്യമായ ഒരു ഭാവമാറ്റം പ്രകടമാകുന്നത് അയാൾ നോക്കിയിരുന്നു.
അല്ല.
രണ്ടുവരി നീ പാടൂ... ഞാനിങ്ങനെ നിന്റെ മടിയിൽ കിടക്കാം..!
കൊള്ളാം...
മടിയിൽ കിടക്കാൻ പറ്റിയ സ്ഥലം..
ഓഫീസ് കഴിയാറായി...
നമുക്ക് നേരെ ബിച്ചലേയ്ക്ക് പോകാം..

ഞാൻ പോയി ബാഗെടുത്തു വരാമെന്നു പറഞ്ഞു കോമള പോയി.
തിരിച്ചിറങ്ങി   കോമളയുടെ വക ഐസ്‌ക്രീമും കഴിച്ച് ബീച്ചിലേയ്ക്ക് നടക്കുമ്പോൾ
നാളെ എവിടെയാ താൻ.. ഓഫീസിലല്ലേ...?
നേരത്തേ ഇറങ്ങാമോ..
കലേശ്വർ ചോദിച്ചു.
എന്താ..?
അല്ല നാളെ വരാമെങ്കിൽ ഒരു സ്ഥലത്തു പോകാം.

............
എങ്കിൽ ഞാൻ നാളെ മുഴുവൻ വരട്ടെ...?
കുറുകുന്ന' ഒരു പ്രാവിനെപ്പോലെ അതു ചോദിക്കുമ്പോൾ അവളുടെ മുഖo രക്തവർണ്ണമാകുന്നത് ആത്മഹർഷത്തോടെ അയാൾ നോക്കി നിന്നു....

ഓ.. മൈ.. ഗോഡ്...!
നിന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ തരട്ടേ.. ഞാനിത് ചോദിക്കാനാ ഒരുങ്ങി വന്നത്...
കോമളയെ ചേർത്തു പിടിച്ചിരുന്ന  അരക്കെട്ടിൽ അയാൾ കൈയമർത്തി.

ആഹഹ..
ഇത് പബ്ലിക്ക് പ്ലേസാണ്...
ഉമ്മയൊക്കെ...
ങ്ഹാ..
കൃത്രിമ ദേഷ്യം ഭാവിച്ച് അവൾ
കുതറിയോടി. തിരിഞ്ഞ് ചോദിച്ചു.
അല്ല എന്താ പദ്ധതി പറഞ്ഞില്ലല്ലോ.?
കോലോത്തൊന്നു പോവാരുന്നു.

പിന്നെ..
വീണു കിട്ടിയ അവസരമാ.
കോലോത്തൊക്കെ പിന്നെ പോകാം. ഇത് വേറൊരു സൂപ്പർ ഐഡിയ..!
ഒന്നു നിർത്തിയിട്ട് അയാൾ പറഞ്ഞു.
സ്കൂൾ ഓഫ് ഡ്രാമയിൽ നാളെ മുതൽ നാടകക്കളരി. പത്ത് ദിവസത്തേയ്ക്ക്.
വിശിഷ്ടാതിഥി - കം -നാടകം പഠിപ്പീര്..
എല്ലാം ഈയുള്ളവൻ..
പക്ഷേ...
പെട്ടെന്ന് നാലു ദിവസം അവധിയാക്കി.
ഇന്ന് താക്കോലും ക്ഷണക്കത്തുമൊക്കെ കിട്ടി..
ഇനിയത് കുറെ നാളത്തേയ്ക്ക് എന്റെ.... അല്ല.. നമ്മുടെ ലോകം...!
എപ്പടി...!
അയ്യോ അവിടെയോ..?
കോമള ആശ്ചര്യപ്പെട്ടു..
നോക്ക്..
ആഡിറ്റോറിയത്തിനു സമീപം ഉള്ള ആപ്പീസ്...

നാളെ മുതൽ ആരുമില്ലവിടെ..
രാവിലെ .. അങ്ങു വന്നാൽ മതി..

ഞാൻ നാളെ ഓഫീസ് സമയത്തെത്താം...

അന്തിവെയിൽ സ്വർണ്ണാഭ വീശിയ സന്ധ്യയിൽ, നാണത്തിൽ മുങ്ങിയ, പ്രേമവായ്പ് ഒളിവീശിയ കോമളയുടെ കവിളിൽ മുത്തം നൽകുമ്പോൾ കലേശ്വർ മെല്ലെപ്പറഞ്ഞു...
നാളെയാണ് നിന്റെ ഫേവറിറ്റ്
"പ്രിയ സഖി ഗംഗേ..." നമ്മുടെ ഗന്ധർവ്വ ക്ഷേത്രം നിറയുന്നതും,
അനംഗൻ പൂവമ്പെയ്യുന്നതും...
അങ്ങനെയങ്ങനെ....!
നാളെയെ പെട്ടെന്നു പുണരാണെന്ന വണ്ണം സൂര്യൻ മാഞ്ഞു.

പൂർണ്ണമായ ഇരുട്ടിൽ നാളെയെന്ന മാസ്മര ലോകത്തേയ്ക്കു പറക്കുന്ന രണ്ടു ഹംസങ്ങളായി കലേശ്വറും, കോമളയും അലിഞ്ഞില്ലാതായി...!

ജബ്. ജബ്.. ബഹാർ ആയി
ഓർ ഫൂല് മുസ്കുരായേ..
മുഛേ തും...യാദ് ആയേ..
മുഛേ തും....യാദ് ആയേ..!

അർദ്ധമയക്കത്തിലും കലേശ്വർ മെല്ലെപാടിക്കൊണ്ടിരുന്നു.

Sunday, August 20, 2017

സിന്ദൂരരേഖയിൽ.......

മഴ പെയ്തൊഴിഞ്ഞ ഒരു സായാഹ്നം.
ഉച്ചമയക്കം കഴിഞ്ഞുണർന്ന ആലസ്യത്തിലായിരുന്നു കലേശ്വർ.

അവ്യക്തമായ ഒരു പകൽ സ്വപ്നം അയാളുടെ മനസ്സിനെ മഥിച്ചു കളഞ്ഞു.
'

ചുട് കി ഭർസിന്ദൂര് സേ തും....
അബ് യേ മാംഗ്സരാ ഭർലോ....!

ഒരു കയ്യിൽ സിന്ദൂരച്ചിമിഴ് നീട്ടി പ്രിയതമനോട് സുമംഗലീ തിലകം അണിയിക്കാൻ ആവശ്യപ്പെടുന്ന ആർദ്രയായ നായിക......
അകത്ത് ചന്ദ്രു വിന്റെ റേഡിയോയിൽ വിവിധ് ഭാരതിയിൽ കേൾക്കുന്ന
  ഗാനമാണ്.

ലാക് ടോകലാമിന്റെ മൃദു സുഗന്ധം ചുറ്റും നിറയുന്നു.....
ഓർമ്മിച്ചെടുക്കാൻ പാടുപെടുന്ന  ആ പകൽ സ്വപ്നം ഇടനെഞ്ചിൽ വീണു പിടയുന്നുണ്ട്.

കലേശ്വർ ആകെ അസ്വസ്ഥനായി.

തണുത്തു തുടങ്ങിയ കാപ്പി കുടിച്ചിട്ട് വീണ്ടും ചാരിക്കിടന്ന്  കണ്ണുകളടക്കവേ
ഓർമ്മകളുടെ ആൽബം മെല്ലെ തുറന്നു പരതുകയായിരുന്നു അയാളുടെ മനസ്സ്.

.................ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന പുസ്തങ്ങൾക്കരികിൽ രഞ്ജിനിയുടെ വീട്ടിൽ അവളെ സന്തോഷിപ്പിക്കാൻ മാത്രമായി കുടിച്ചു കൊണ്ടിരുന്ന ലസ്സി ഗ്ലാസ്സുമായി കലേശ്വർ അവളെത്തന്നെ നോക്കിയിരുന്നു.

 മലയാളം വിശ്വനാഥൻ സാർ ഘനഗംഭീര ശബ്ദത്തിൽ  '"വിധുമുഖിയുടെ രൂപമധുരിമ.....''
വർണ്ണിക്കുന്നതിനിടെ  ആവർത്തിച്ചു പറഞ്ഞാടിയ
വിധുരത വന്നു കൃത്യ ചതുരത പോയി എന്ന പദം അയാൾ മെല്ലെ മൂളി.

ഏതോ ഒരു റെക്കോർഡ് എഴുതിക്കൊണ്ടിരുന്ന അവൾ അയാൾക്കരികിലേക്ക് വന്നു'.

മുഖത്തേയ്ക്ക് വീണ മുടി മാടിയൊതുക്കി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

നിഷ്കളങ്കത  സ്ഫുരിക്കുന്ന   കണ്ണുകളും അല്പം വിടർന്ന ചൊടികൾക്കിടയിൽ മനോഹര ദന്തനിരയും, ഇളം' പച്ച നിറമുള്ള നനുത്ത രോമരാജികൾ സ്വേദകണങ്ങൾ പൊടിഞ്ഞങ്ങനെ....
കൂടെ അവളുടെ മാദകഗന്ധവും......
കലേശ്വർ സങ്കല്പലോകത്തായിരുന്നു..
അവൾ അയാളെ തട്ടി വിളിച്ചു...
ഒരു കുഞ്ഞിനെ എന്ന പോലെ ആ മൃദുവസന്തത്തെ അയാൾ മാറോട് ചേർത്തു.'
അതേയ്...
നാളെ എന്നെ അങ്കലേശ്വറിൽ കൊണ്ടു പോകാമോ...?
അവൾ ചോദിച്ചു..
എന്തോ പ്രൊജക്ടാണത്രേ...
അയാൾ സമ്മതിച്ചു.
അല്ലെങ്കിലും ഓരോ അണുവും രഞ്ജിനീരാഗ വായ്പിൽ
മുഴുകിയിരുന്ന കാലത്ത് അയാൾ പോയില്ലായിരുന്നുവെങ്കിലേ അത്ഭുതമുള്ളൂ...

അങ്ങനെയാണ് ഒരുമിച്ച് ഒരു മഴയാത്ര നടന്നത്.
അങ്കലേറിൽ എത്തിയ ഉടനേ ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞ് അവൾ നീട്ടിയ കയ്യിൽ ഒരു സിന്ദൂരച്ചെപ്പ്.....
അതിൽ ഒരു നുള്ള് അയാൾ അവളുടെ സീമന്തരേഖയാൽചാർത്തിക്കൊടുത്തു' -
അങ്കലേശ്വറിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നകന് ഉൾപ്രദേശങ്ങളിലേയ്ക്ക്....
ഒരു കൊച്ചു കുട്ടിയുടെ ആകാംക്ഷയോടെ അയാളുടെ കൈയിൽത്തൂങ്ങി, ചിലപ്പോൾ  ഇനി നടക്കാൻ വയ്യെന്ന് പറഞ്ഞ് ചിണുങ്ങി, ഒടുവിൽ ലോഡിറക്കി മടങ്ങിയ ഒരു ലോറിയിൽ......

തിരികെ ഭറൂച്ചിൽ എത്തുമ്പോൾവഴി ബ്ലോക്കായി.
നല്ല മഴയും.... മഴത്തുള്ളികൾ പടർത്തിയ സിന്ദൂരം അവ ളു ടെ മുഖമാകെ ചെന്നിറം പൂശി.

ബസ്സിൽ മിക്കവരും പുതപ്പൊക്കെ പുതച്ച് തണുപ്പകറ്റാൻ ശ്രമിക്കുന്നു.
കലേശ്വറിന്റെ മേലൊട്ടി ഒരു മാൻപേടയേപ്പോലെ രഞ്ജിനിയും

ഇനി നല്ല മഴയത്ത് നമുക്ക് നർമ്മദ യുടെ പാലത്തിൽ പോകണം.....

ശക്തി പ്രാപിച്ചു തുടങ്ങിയ മഴയും വീശിയടിച്ച 'കാറ്റും കലേ 'ശ്വറിനെ ചിന്തകളിൽ നിന്നുയർത്തി.
അങ്ങകലെ ചക്രവാളത്തിൽ മറയുന്ന സൂര്യനും ഓർമ്മകളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തിക്കൊണ്ടിരുന്നു...
ലാക്ടോ കലാമിൻ സുഗന്ധം  തനിക്കു ചുറ്റും പതറി നിൽക്കുന്നതായി കലേശ്വറിന് തോന്നി

Monday, July 10, 2017

" കർക്കിടകത്തിൽ  പത്തൊണക്ക് .........................................
വായിച്ചു കൊണ്ടിരുന്ന " കാവേരിയുടെ വിളി " ടീപ്പോയിയിലേക്കു വെയ്ക്കുമ്പോൾ കാലേശ്വർ സ്വയം ഒന്ന് ചിരിച്ചു.
അങ്ങകലേക്കു പോകുന്ന ചെമ്മൺ പാതയിൽ ,തന്റെ പ്രിയപ്പെട്ട  ലൈറ്റ് ആൻഡ് ഷെയ്ഡ് ചിത്രങ്ങൾ പോലെ പലപല രൂപങ്ങൾ തെളിഞ്ഞു നിന്നിരുന്നു .
മെല്ലെ സന്ധ്യ ആവുകയാണ് . പതിവ് സന്ധ്യാദീപം കൊളുത്തലും , കീർത്തനങ്ങളുമായി  ചന്ദ്രു പ്രാർത്ഥനകളിൽ മുഴുകിത്തുടങ്ങിയിക്കുന്നു .
ചന്ദ്രുവിനെ ശല്യപ്പെടുത്തണ്ട എന്ന് കരുതി ഗ്രാമഫോണിലേക്കു നീണ്ട കൈ അയാൾ പിൻവലിച്ചു.
നയരേട്ടന്റെ കടയിലേക്കിറങ്ങുമ്പോൾ ചന്ദ്രു പിന്നിൽ നിന്ന് പറഞ്ഞു .
" കുടയെടുത്തോളൂ .:
കർക്കിടക ക്കോളാണ് ..."
   ഗൃഹാതുരത്വമുണർത്തുന്ന  ഗതകാലസ്മരണകളുടെ തനിയാവർത്തനം എന്ന പോലെ അത്  മുത്തശ്ശിയുടെ ശബ്ദം  പോലെ കലേശ്വറിന്റെ കാതുകളിൽ മുഴങ്ങി .

നിശ്ശബ്ദപ്രണയമധുര  തുളസിത്തറ ..
മെല്ലെ ആടുന്ന തെച്ചിയും ....
തുളസിക്കല്ലിൽ തിരി മെല്ലെ പടർന്നു തുടങ്ങിയിരിക്കുന്നു .
ഒരു പിൻവിളി എന്നോണം കലേശ്വർ ഒന്ന് കൂടി തിരിഞ്ഞു നോക്കി .
ചെമ്മൺ പാതയാകെ ഇരുൾ വീണു തുടങ്ങിയിരിക്കുന്നു .
അങ്ങകലെ വിശാലമായ ഒരുപൂന്തോട്ടം  പോലെ ചെമ്മാനം .
കയറ്റിറക്കങ്ങളോ ,കൈവരികളോ ഒക്കെ ചേർന്ന് മൈത്രീ ബാഗിന്റെ ഒരു ചിത്രം ഉണർത്തുന്നു

കൊതിപ്പിക്കുന്ന തണുപ്പിൽ മൈത്രീ ബാഗിൽ തനിച്ചിരിക്കുമ്പോൾ ഒരു ഉത്സാവപ്പറമ്പ് പോലെ ആർത്തുല്ലസിച്ചു രസിക്കുകയായിരുന്നു നഗരമാകെ.
എവിടെനിന്നോ ഉല്ലാസയാത്രയ്ക്ക് എത്തിയ കുറെ കുട്ടികൾ ബഹളമുണ്ടാക്കി അയാളെ കടന്നു പോയി .
കാത്തിരിപ്പിന്റെ വിരസത മനം മടുപ്പിക്കുമ്പോഴേക്കും അങ്ങകലെ നിന്നും രഞ്ജിനി വരുന്നത് കണ്ടു .
അരികെ വന്നിരിക്കുമ്പോൾ
" അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരു മാത്ര വെറുതേ നിനച്ചുപോയി  "....
എന്ത് എന്നർത്ഥത്തിൽ അവൾ മുഖമുയർത്തി നോക്കി .....
"കുച്ച് ഭി  ഹോ തോ അച്ഛാ ധാ ..."
ചിരിച്ചുകൊണ്ട് രഞ്ജിനി പറഞ്ഞു.....
ഇനി എന്നാ നീ ഇതൊന്നും ട്രാൻസ്ലേറ്റ് ചെയ്യാതെ മനസ്സിലാക്കുന്നത് ...?
ക്യാ .....?
ചോദിക്കുമ്പോൾ കണ്ണുകളിൽ നിറയുന്ന നിഷ്കളങ്ക ഭാവം അവളെ കൂടുതൽ സുന്ദരിയാക്കി ....
സംസാരം മലയാളത്തിൽ നിന്ന് മാറ്റി ക്കൊണ്ടു  പിണക്കം വേണ്ട കേട്ടോ ...
എന്ന്അ യാൾ പറഞ്ഞു.
 മഞ്ഞിൻ പുതപ്പിൽ മൂടി ഇടയ്ക്കിടെ വീശുന്ന ഇളം കാറ്റിൽ ആടിത്തിമിർക്കുന്നുണ്ട് പൂന്തോട്ടമാകെ .

സംസാരത്തിനിടയിൽ മനോഹരമായി പോളിഷ് ചെയ്ത വിരൽ നഘം കൊണ്ട്  ഘനീഭവിച്ച ഒരു മഞ്ഞുകട്ട അയാളുടെ കോളറിനുള്ളിലേക്കിട്ടുകൊണ്ടു അവൾ അയാളുടെ കയ്യിൽ മേലെ നുള്ളി.
 മിന്നൽ പിണർ പോലെ തണുപ്പ് ഒരു റിജു രേഖയായി നട്ടെല്ലുവഴി പടർന്നിറങ്ങി.
നിഷ്കളങ്കമായി പൊട്ടിച്ചിരിയ്ക്കുന്ന
അവളേ കണ്ടിരിയ് ക്കാൻ എന്ത് രാസമാണെന്ന് ചിന്തിച്ചുകൊണ്ട് അയാൾ അവളുടെ കൈ ബലമായി കവർന്നെടുത്ത് അമർത്തിപ്പിടിച്ചു.
 റോസാപ്പൂ പോലെ മൃദുവായ കൈകൾ രക്താഭമാകുന്നതും , വേദനസഹിക്കാനാവാതെ അവളുടെ മിഴികൾ നിറയുന്നതും കണ്ടു അയാൾ കൈകൾ പിൻവലിച്ചു.
ചേർത്തുപിടിച്ചു കൈകൾ തലോടുമ്പോൾ പളുങ്കുമണികൾ പോലെ ഒരു കണ്ണുനീർത്തുള്ളി മെല്ലെ അടർന്നു വീണു .
വാശിപിടിച്ചു കരയുന്ന ഒരു കൊച്ചുകുട്ടിയെ പ്പോലെ അവളെ ചേർത്ത് പിടിച്ചു അയാൾ മൗനമായിരുന്നു .

ശക്തമായ ഒരു ഇടിമുഴക്കവും മിന്നലും ആണ് അയാളെ ചിന്തകളിൽ നിന്നുണർത്തിയത് .
കണ്ണെത്താ ദൂരം  പടർന്നു കിടക്കുന്ന പാടത്തേയ്ക്കു നോക്കി നിൽക്കുകയായിരുന്നു അയാൾ ...
ഇരുണ്ടുമൂടിക്കിടന്ന ആകാശത്തിനതിരിൽ ചക്രവാളത്തിൽ സ്വര്ണവര്ണമാർന്ന അന്തിവെയിൽ തിളങ്ങുന്നത് കണ്ടു.

മുത്തശ്ശി പറയാറുള്ളത് പോലെ

" കർക്കിടകത്തിൽ  പത്തൊണക്ക് .." ആയിരിയ്ക്കും . ആത്മഗതം പോലെ കലേശ്വർ മന്ത്രിച്ചു.

നായരേട്ടന്റെ കടയിൽ മങ്ങിക്കത്തുന്ന വിളക്കിന്റെ വെട്ടം ലക്ഷ്യമാക്കി അയാൾ നടന്നു...!!!
































Sunday, June 11, 2017

ജൂൺ മഴ....
സമയം നാലുമണി കഴിഞ്ഞിരിക്കുന്നു . തന്റെ പ്രിയപ്പെട്ട ഗ്രാമഫോണിനരികിൽ ഒരു കപ്പ് കാപ്പിയുമായി കലേശ്വർ ഇരുന്നു .
ഈയിടെയായി എന്തെന്നറിയാത്ത ഒരു നിസ്സംഗത അയാളെ അലട്ടുന്നുണ്ടായിരുന്നു .
ജൂണിലെ പിശറൻ മഴക്കാലം . നാലുമണിക്ക് പതിവുപോലെ ഉഗ്രനൊരു മഴ ഒരുങ്ങിവരുന്നു.

താഴെ ചെമ്മൺ പാതയുടെ അങ്ങേഅറ്റം ഇരുണ്ടുമൂടി . ശക്തിപ്രാപിച്ചുവന്ന ഒരു കാറ്റ് തുളസിത്തറയിലെ പിച്ചി ച്ചെ ടിയെ ആകെ ഉലച്ചുകൊണ്ടിരുന്നു.

ഇമ വെട്ടാതെ അല്പസമയം ആ കാഴ്ച തന്നെ നോക്കിയിരുന്നു കലേശ്വർ .

കയ്യൊന്നു നീട്ടി ഗ്രാമഫോൺ റെക്കോർഡിലേക്ക് നീഡിൽ വെച്ച് കാപ്പി കുടിച്ചുതീർത്ത് കസേരയിലേക്ക് ചാഞ്ഞിരുന്നു അയാൾ .

" ഫൂൽ   തുമേ ഭേജാ ഹെ ഘത്ത് മേം......."
മെല്ലെ ഒഴുകി വന്ന ഗാനം ഓർമകളുടെ വസന്തത്തിലേക്കു പിൻവിളിച്ചു .

മറ്റു ജോലികളൊക്കെ തീർത്ത് മൈത്രീ ഗാർഡനിൽ സന്ദർശകർക്കൊരുക്കിയിരിയ്ക്കുന്ന  വള്ളിക്കുടിലിൽ  സമയം കഴിക്കുമ്പോൾ ഒരിളം കാറ്റുപോലെ രഞ്‌ജിനി നനഞ്ഞ കുടയുമായി വന്നു കയറി.

താളാത്മകമായി ചുവടുവെയ്ക്കുന്ന അവളെ നോക്കി നിൽക്കുമ്പോൾ മനസ്സിലേക്കോടിയെത്തിയത് ബിരുദ ക്‌ളാസ്സിലെ വിശ്വനാഥൻ സാറിന്റെ നളചരിത വർണനയാണ് 
 " വിധു മുഖിയുടെ രൂപ മധുരിത ....."

" ഹോ ... മഴ കുറയ്ക്കുമെന്നാണ് തോന്നുന്നത് ...!"

ലാക്ടോ കലാമിന്റെ മൃദു സുഗന്ധം ഓർമ്മിച്ചെടുക്കുമ്പോൾ ചന്ദ്രുവിന്റെ ആത്മ ഗതം ....
അയയിൽ വിരിച്ചിരുന്ന വസ്ത്രങ്ങൾ പെറുക്കി വരുന്ന വഴിയാണ് . 
അയാളെ കടന്നു പോകുമ്പോൾ 
" നനഞ്ഞുപോയാലും തുണിയൊന്നെടുക്കരുത് , ഞാൻ തന്നെ വരണം ...."
അയാളെ ഒന്ന് നോക്കിചന്ദ്രു  അകത്തേയ്ക്കു നടന്നു.

അപ്പോൾ ഗാർഡൻ ഏകദേശം ശൂന്യമായിരുന്നു .
മഴക്കാലമായതിനാൽ ആളുകൾ വളരെ കുറവ് .

രഞ്ജിനി വന്നു അയാൾക്കരികിലിരുന്നു .
" ഹായ് .."
" ഹായ് " 
അയാൾ പ്രതിവചിച്ചു .

ഇളം ചോക്ലേറ്റ് നിറമുള്ള സ്വർണ താലൂക്കുകൾ പിടിപ്പിച്ച ചുരിദാറിൽ കൂടുതൽ മനോഹാരിയായിരുന്നു അവൾ .

ഇളം ചുണ്ടുകൾക്കരികിലേയ്ക്ക് മുത്തുമണിപോലെ ഒരു നീർക്കണം ഒഴുകിയിറങ്ങി .

ദൂരെ  ചക്രവാളത്തിലേയ്ക്ക് ചാഞ്ഞ സൂര്യൻ ഒളിഞ്ഞു   നോക്കുന്നതുപോലെ നേർത്ത സിന്ദൂരച്ഛവി പടർത്തി.

" എന്താ ഇത്ര ആലോചന "
അവൾ ചോദിച്ചു .
അയാൾ ഒന്നും പറഞ്ഞില്ല.
അവളുടെ ചുമലിലേക്ക് കൈവെച്ചുകൊണ്ടു അയാൾ അല്പം കൂടി ചേർന്നിരുന്നു .

" നീ ആകെ നനഞ്ഞല്ലോ ...?"
പെട്ടെന്ന് ഓർമ്മിച്ചെടുത്ത് പോലെ പോക്കറ്റിൽ നിന്നും 'കിസ്മി ' എടുത്തു അവൾക്കു നേരെ നീട്ടി .
പകുതി  പൊട്ടിച്ചു അയാളുടെ ചൊടികളിലേയ്ക്ക് വെച്ചുകൊടുത്ത് അവൾ പറഞ്ഞു.
'താങ്ക്സ് "...
പിന്നെ നാളെത്തെ ബ്രേയ്ക്ക് ഫാസ്റ്റ് ഒരുമിച്ച് എന്റെ വീട്ടിൽ..
ഓക്കേ...
സമ്മതം മൂളുമ്പോൾ അയാൾ അവളെത്തന്നെ നോക്കിയിരുന്നു.
പിറ്റേന്ന്
സ്വയംകൃതമായ ഒരു സ്പെഷൽ ഡി ഷുമായാണ് അയാളെത്തിയത്.
അമ്മയുടെയും, മുത്തശ്ശിയുടേയും കൈപ്പുണ്യം ചാലിച്ചു ചേർത്ത ഒരു തനി നാടൻ വറത്തരച്ചു കറി.
കേരളീയ ശൈലി ഭക്ഷണം എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു.

പിരിയാൻ നേരം അയാൾ ചോദിച്ചു.....
"എനിക്കെന്താ തരിക...?"
ഒരു നിമിഷം നിന്നശേഷം അവൾ അയാൾക്കരികിലേക്കോടിയെത്തി , മോണിക്കയും മറ്റും ആർത്തു ചിരിയ്ക്കുന്നതിനിടെ അയാളെ ഗാഢം പുണർന്ന്  മധുരചുംബനം നൽകി.
എല്ലാവരും നിർന്നിമേഷരായി നിൽക്കെ ,ഒരു നവോഢ യേപ്പോലെ അയാൾ ലജ്ജിതനായിപ്പോയി..

ഇപ്പോൾ സന്ധ്യമയങ്ങിയിരുന്നു.
നിലവിളക്ക് കൊളുത്തിയിരിക്കുന്നു..
മഴ ശക്തമായി പെയ്യുന്നുമുണ്ട്. 
ഓർമ്മകൾ ഉണർത്തിയ ആ ഇളം കാറ്റ് അവിടവിടെ ചുറ്റിപ്പറ്റി നിൽക്കുന്നുമുണ്ട്....!











Saturday, January 14, 2017

മെഹബൂബ് ..ആയാ ഹേ...............!!!
ഉച്ചമയക്കം കഴിഞ്ഞുണർന്നതേ ചാരുകസേരയിൽ ഇരുന്നയിരുപ്പിൽ മുറ്റത്ത് അന്തിവെയിൽ വരയ്ക്കുന്ന നിഴലിലേയ്ക്ക് കണ്ണുനട്ടിരിയ്ക്കയായിരുന്നു കലേശ്വർ.

മഞ്ഞു വീണു തുടങ്ങിയിരിക്കുന്നു.
മൈത്രീ ബാഗിൽ  അയാൾ തന്നെ   "ലോൺലീസ് കോർണർ എന്ന് പേരിട്ട പ്രിയപ്പെട്ട ചാരുബെഞ്ചിൽ അങ്ങനെ ചിന്താമഗ്നനായിരിക്കുമ്പോൾ
പതറി വീഴുന്ന നോട്ടം എന്തോ തിരയുകയായിരുന്നു.
ആയിരമായിരം ജീവസ്സുറ്റ സന്ധ്യകളുടെ ഓർമ്മകൾ  കലേശ്വറിനെ പുൽകി .
ലാക്ടോ കലാമിനും ബിഗ് ബിയും ...
അന്തരീക്ഷമാകെ പടർന്ന മാസ്മരിക ഗന്ധം.
കലേശ്വറിനെ പുളകിതനാക്കി.

വർണാഭമായി വിരിഞ്ഞു നിന്ന വസന്തത്തിന്റെ നേർരൂപങ്ങളെപ്പോലെ യൗവ്വനത്തുടിപ്പുകൾ ഉദ്യാനമാകെ ആർത്തുല്ലസിക്കുന്നുണ്ട്.
എല്ലായ്പ്പോഴുമെന്നപോലെ  ചക്രവാളത്തിലുദിച്ചു അരികിലേക്കൊഴുകി എത്തുമായിരുന്ന ഒരു  സിന്ദൂരപ്പൊട്ടിനെ ഓർമ്മപ്പെടുത്തി അകലെ തെളിയാത്ത നിഴൽ ചിത്രങ്ങൾ വരച്ചു വെയിൽ മെല്ലെ ചായുകയാണ്.

" ഹലോ " വിളി ആണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്.
മോണിക്കയാണ്.

വശ്യമായ ചിരിയോടെ അവൾ അരികിലേക്കെത്തി .

ചാരുബെഞ്ചിന്റെ ഓരം ചേർന്നിരിക്കുമ്പോൾ അവൾ അയാളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി.

"അപ്പോൾ യാത്ര തീരുമാനിച്ചു അല്ലെ ..?"
ആമുഖമില്ലാതെ അവൾ ചോദിച്ചു.
ഒന്ന് മൂളിയതല്ലാതെ  അയാൾ ഒന്നും പറഞ്ഞില്ല .

നോക്കൂ ..നിങ്ങളിങ്ങനെ മൂഡ് ഓഫ് ആയിരിക്കുന്നത് എത്ര വിരസമാണെന്നോ..

അതിനു ഞാൻ മൂഡ് ഓഫ് അല്ല , മിണ്ടാതിരുന്നു എന്നെ ഉള്ളൂ .

അനിവാര്യമായ ആ യാത്രയുടെ തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ സ്വതസിദ്ധമായ പ്രസന്നത അയാളിൽ കാണാനുണ്ടായിരുന്നില്ല.

ഒരിക്കൽ വേണ്ടെന്നു വെച്ച പി ജി കോഴ്സ് ചെയ്യാൻ രഞ്ജിനി ഡൽഹിയിലേക്ക് പോകുന്നു എന്ന് അവളാണ് പറഞ്ഞത് .

എന്നോട് പറഞ്ഞുപോലുമില്ല ,
അല്ലെങ്കിൽ വ്യക്തിപരമായ കാര്യങ്ങളൊക്കെ പറയാൻ ഞാനാര് അല്ലെ മോണിക്ക ....?
ഉള്ളിലെവിടെയോ കൊളുത്തിവലിക്കുന്ന ഒരു വേദനയോടെ അയാൾ ചോദിച്ചു

മോണിക്ക മുഖം കുനിച്ചു .

ഇന്നലെ യാദൃശ്ചികമായി അവളെ കണ്ടു അപ്പോൾ ചില പായ്ക്കിങ് സാധനങ്ങൾ വാങ്ങ്ങുന്നതിനു  അവൾ മാർക്കറ്റിൽ വന്നിരുന്നു .
എവിടെ പോകുന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞതാണ് .
ആരോടും പറഞ്ഞിട്ടില്ല, പറയുന്നുമില്ല എന്ന് അവൾ പറഞ്ഞു .

ങ്ഹാ ...അത് നീ പറഞ്ഞു ഞാൻ അറിയും എന്ന് അവൾക്കു തീർശ്ചയുണ്ടായിരുന്നു  അല്ലെ ...?

ആയിരിക്കാം .... പക്ഷെ ഇനിയെങ്കിലും പറയൂ എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നം ..?

ഇടയ്ക്കിടെ ഉള്ള കൂടിക്കാഴ്ചകളോ സംസാരങ്ങളോ ഇല്ലാതെ യുഗം പോലെ നീണ്ട നാളുകൾക്കു  ശേഷം രഞ്ജിനിയെ ഒന്ന് കാണാൻ എത്തിയതായിരുന്നു അയാൾ .
ആളെ കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടി .
ബറോഡയിലെ പ്രശസ്തമായ "ഹാവ്മോർ " റെസ്റ്റാറന്റിൽ ഒരു കാപ്പിയുമായി ഇരിക്കുമ്പോൾ മോണിക്ക എത്തി .

ഹായ് ....
ഹായ് അയാൾ പ്രതിവചിച്ചു .
അവൾ അരികിലെത്തി .
ബിഗ് ബി .... !!!
സമൃദ്ധമായ സ്ത്രൈണത അയാളിലമർത്തി അവൾ അയാളെ ആലിംഗനം ചെയ്തു .
മതി മതി ഇനി നിന്റെ സാബ്   ഇത് കണ്ടിട്ട് വേണം എന്നെ എടുത്തിട്ട് ചാമ്പാൻ...! നീ ഇരിക്ക് ..
അവളുടെ കവിളിൽ ഒരു ചുംബനം നൽകിക്കൊണ്ട് അയാൾ പറഞ്ഞു .
 എന്തൊക്കെയാണ് വാർത്തകൾ ..?
ഓ യു നോട്ടി .......
ഒരു മാറ്റവുമില്ലല്ലോ .........! "കാസനോവ.."
അവൾ മെല്ലെ ചൊടിയനക്കി പറഞ്ഞു ....
ഹാ.... വിശേഷങ്ങളൊക്കെ പറയാം .. ആദ്യം നിങ്ങൾക്കുള്ള വാർത്തകൾ ആവട്ടെ .

രഞ്ജിനി സെൻട്രൽ ഗവണ്മെന്റ് സർവീസിൽ സാങ്കേതിക വകുപ്പിൽ ഉദ്യോഗസ്ഥയാണ് .

കഴിഞ്ഞ മാസം അവൾ വന്നിരുന്നു .മനഃപൂർവ്വമോ എന്തോ എന്നെ കണ്ടില്ല .

ഹ ഹ ... പെണ്ണെ ഞാൻ അവളെ തിരക്കി വന്നതൊന്നുമല്ല . ഇവിടെ വന്നപ്പോൾ നിന്നെ ഒന്ന് അന്വേഷിച്ചു എന്നെ ഉള്ളൂ .....
ഇതാണോ വാർത്ത .... നിന്നെ ക്കുറിച്ചു പറയൂ .....

 വേണ്ട....... നിങ്ങൾ വന്നതെന്തിനാണെന്നെനിക്കറിയാം ......!

ചോദിക്കാനുള്ള ജാള്യത കൊണ്ടാണിത് പറയുന്നതെന്നും ...!

ഹ എങ്കിൽ പറയു .... നമ്മുടെ "ചക്രവർത്തിനി " എവിടെ ..? എന്ത് ചെയ്യുന്നു ...?
ആരേലും അടിച്ചുമാറ്റിയോ ...?
എത്ര ജൂനിയേർസ് ആയി .....?
അതോ റെഡി ആവുന്നതേ ഉള്ളോ ...?

ഹോ ...ഹൊ....  ഹോ  ..
പറയാം ..പറയാം ....!
ആകാംക്ഷ ഇല്ലാത്ത ഒരാള് ...!
നൂറു ചോദ്യങ്ങളാണ് ഒറ്റ വായിൽ...!

 "സ്പിൻസ്റ്റർ"

ഓഹ് .......
കലേശ്വർ ഞെട്ടിതെറിച്ചു ...
എന്ത് ...?
ങ്ഹാ ....
അവളെ കണ്ടു എങ്കിലും താല്പര്യമില്ലാത്ത വിഷയം പോലെ അവൾ ഒന്നും പറഞ്ഞില്ല ...

ഒരു നിമിഷം മൂകമായിരുന്നു കലേശ്വർ ..

ചില കാര്യങ്ങൾ അങ്ങിനെയാണ് ...
നമുക്കൊട്ടും പിടി തരില്ല ..
 ജീവിതം  ഒരുത്സവമായി കൊണ്ട് നടന്നിരുന്ന ആളാണ് ഞാൻ ....
ഗ്രിമാൾഡിയുടെ കഥ പോലെ ചില ഉള്ളുരുക്കങ്ങൾ ..
ങ്ഹാ ..അതങ്ങിനെ തന്നെ ഇരിക്കട്ടെ .....!

ബെയററെ വിളിച്ച് ഒരു കാപ്പിക്ക് കൂടി ഓർഡർ നൽകികൊണ്ടു അയാൾ ചോദിച്ചു ...

മോണിക്ക നിന്നെ പ്പറ്റി പറയൂ ...
ആരാണാ ഭാഗ്യവാൻ ......

അവളെ ഏറുകണ്ണിട്ടു നോക്കി ,തോളിൽ മെല്ലെ തട്ടിക്കൊണ്ടു അയാൾ തുടർന്നു ....
അമൃതേത്തിങ്ങനെ വിളമ്പി വെച്ചിരിക്കുകയല്ലേ ...!!

യൂ ..... നോട്ടി കാസ്സനോവ .....!

മോണിക്ക അയാൾക്കൊരു നുള്ളു കൊടുത്തു .....

പിന്നെ മെല്ലെ കുനിഞ്ഞ മുഖത്തോടെ പറഞ്ഞു ......

നോ.....!
ഇതുവരെ ഇല്ല ...!

എന്താ എനി അഫെയർ ,....?

ങ്ഹാ..... ലെറ്റസ്‌ ടോക്ക് ലേറ്റർ....
ഇന്നേതായാലും എന്റെ വീട്ടിലേക്കല്ലേ പോകുന്നത്.....?
വരാം സൂപ്പർ "ഗുജറാത്തി താലി" വേണം ... നിന്റെ വക .....
കലേശ്വർ പറഞ്ഞു ...

വീട്ടിലെത്തുമ്പോൾ വരെ അതേപ്പറ്റി ഒന്നും മോണിക്ക പറഞ്ഞില്ല ...
അവൾ തന്നെ പേഴ്സ് തുറന്നു കീ എടുത്ത് വാതിൽ തുറക്കുമ്പോൾ അയാൾ ചോദിച്ചു ..
എവിടെ പേരന്റ്റ്സ് ....?
നോട്ട്  ഹിയർ ...
ദേ ആർ  നൗ ഇൻ സ്റ്റേറ്റ്സ് .....!

ആർ യു എലോൺ ...?

ങ്ഹാ ..
ജീവിതത്തിനു അങ്ങിനെയും ചില ഡൈവേർഷൻസ് ഉണ്ട്  ... മിസ്റ്റർ ..!

സോഫയിലേക്കിരുന്നു കൊണ്ട് അയാൾ  ചോദിച്ചു ..
എന്താണീ ട്വിസ്റ്റ് ...?

ഡ്രിങ്ക്സ് എടുക്കട്ടേ ..?
അപ്പോഴേക്കും ഫ്രഷ് ആകൂ ...
ദേർ ....

അവൾ  മനോഹരമായി അലങ്കരിച്ച മുറിയിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു ...

വേണമെന്നില്ല ...ഞാൻ ഉടനെ പോകും ..മോണിക്ക ...

പിന്നെ ...ഏതായാലും  ഇന്നില്ല ....
അയാളുടെ ബാഗ് മുറിയിലേക്ക് വെച്ചുകൊണ്ട് അവൾ പറഞ്ഞു ....

എന്തോ പറയാനാഞ്ഞ അയാളോട് "ടേക്ക് ഇറ്റ് ഈസി മാൻ " എന്ന് പറഞ്ഞു കൊണ്ട് അവൾ അകത്തേയ്ക്കു പോയി .

കലേശ്വർ തിരികെ വന്നു സോഫയിലിരിക്കുമ്പോഴേക്കും ഒരു ട്രേയിൽ ഡ്രിങ്ക്സുമായി മോണിക്ക എത്തി.....

സംഗതി സോഫ്റ്റ് ആണ് ...
ഓർ  യു വാണ്ട് എനി ഹോട്ട് ...

യാ ...
ആൾവേസ് ...എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അയാൾ ഗ്ളാസ്സെടുത്തു .

ഐ നോ ......
അവൾ കണ്ണിറുക്കി ചിരിച്ചു .....

മോണിക്കയ്ക്ക് ഇങ്ങിനെ ഒരാഗ്രഹം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ തനിക്കെന്താ കഴിയാതെ പോയത് എന്ന് എത്ര ആലോചിച്ചിട്ടും അയാൾക്ക്‌ മനസ്സിലായില്ല .

ഒരു വിതുമ്പലോടെ ആണ് അവൾ പറഞ്ഞു തുടങ്ങിയത് ..
നോക്കൂ ...
രഞ്ജിനി എന്റെ ഡിയറസ്റ് ഫ്രണ്ട് ആയതു കൊണ്ട് മാത്രമാണ് ഞാനീ അവസരം ചോദിച്ചു വാങ്ങേണ്ടി വന്നത് . എനിക്കറിയാം അവൾക്കെന്നോട് ക്ഷമിക്കാൻ കഴിയുമെന്ന്.
നിങ്ങൾക്കും......
 അല്ലേ കലേശ്വർ ...?
ഒരു ഹൃദയത്തുടിപ്പിന്റെ പെരുമഴക്കാലത്തിനപ്പുറത്തേയ്‌ക്ക്‌ ഉള്ളിലെ "കാസ്സനോവ"  കൂട്ടിക്കൊണ്ടുപോകുമ്പോൾ അയാൾ നിർന്നിമേഷനായിപ്പോയി .......
പിന്നെ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്ത , ഉത്തരങ്ങൾക്കു പ്രസക്തിയില്ലാത്ത അനുഭൂതിയുടെ മാസ്മരികലോകത്തേക്കു പറന്നുയർന്നങ്ങനെ .........

സുഖകരമായ ആലസ്യത്തിൽ ചാരി അമർന്നങ്ങനെ  കിടക്കുമ്പോൾ
മോണിക്ക മെല്ലെ പാടി....

ബഹാരോം ഫുല് ബർസാവോ ......
മേരാ മെഹബൂബ് ആയാ ഹേ
മേരാ മെഹബൂബ് ..ആയാ ഹേ ......


ഹവാവോ രാഗിണീ ഗാവോ ..
മേരാ മെഹബൂബ് ..ആയാ ഹേ ......

അല്പം ഉറക്കെ ഉള്ള ആ ഈരടികൾ കാലേശ്വറിനെ പിൻവിളിച്ചു...
ചന്ദ്രു ആണ് ....
സെറ്റുടുത്തു മുടിയിൽ തുളസിക്കതിർ ചൂടി ......
എവിടെയാണ് "മെഹ്ബൂബ ?....."
കളിയാക്കി ചിരിച്ചുകൊണ്ട് ചന്ദ്രു ചോദിച്ചു
ഞാൻ അമ്പലത്തിലേക്കൊന്നു പോകുന്നു ...ഇവിടെ കാണൂല്ലേ ....

ഓ ..ആയിക്കോട്ടെ .....ചുണ്ടിലൊളിപ്പിച്ച കള്ളച്ചിരിയോടെ അയാൾ പറഞ്ഞു.....

ഒരു വെറ്റിലയുടെ വാല് നുള്ളിക്കൊണ്ടു അയാൾ ആ പോക്ക് നോക്കിയിരുന്നു ...............


















Tuesday, March 15, 2016

Mr.Fred Bassett's
" Travels of a Capitalist Lackey" is a mind blowing  Travelogue which reveals the unique integrity
 of Russia .....
A wonderful experience of Time Machine....
To 1960s.......
Ready for the journey....?

............ The Vessel took its  lurching round in the river and getting up speed ....shouted exchanges and farewell remarks seemed to go on and on. .......
Start waving.....!!!!

Palpitations for
'"RUSSIA....!!! '"

Tuesday, February 23, 2016

Indian Mythology

ഭാരതീയ ഈശ്വര സങ്കല്പം.....
Indian Mythology dates back to as early as 7200 BC, when the first hymn of Rig Veda was composed. The Rig Veda is considered as the first and freshest expression in the sense of beauty and gladness awakened   in the bounty of Nature. What began as a celebration of Natural elements such as Air , Water, Fire was converted into the worship of cosmic elements. And thus formed the Triad of early vedic
Gods - AGNI, VAYU, VARUNA .The Vedic Gods are intangible and illusible personifications of the power of nature. It is the Post Vedic Phase or in the Puranas the Gods assumed substantial  shape and individual character.

 The Riddle of India's Ancient Past.
എന്ന ലേഖനത്തിൽ ഫ്രഞ്ച് പ്രോട്ടോ - ഹിസ്റ്റോറിയൻ മൈക്കിൾ ഡാനി നോ രേഖപ്പെടുത്തിയതാണ് ഈ കാര്യങ്ങൾ.
ഭാരത ,ദർശനങ്ങളും അവയ്ക്ക് പ്രകൃതിയുമായുളള അഭേദ്യ ബന്ധവും ഇദ്ദേഹത്തിന്റെ ലേഖനത്തിൽ വിവരിക്കുന്നു.
വിദേശികൾ ഭാരതദർശനങ്ങളിൽ എത്ര മാത്രം തല്പരരായിരുന്നുവെന്നതിന് ഉത്തമോദാഹരണമാണ് ഈ ലേഖനം....
( തുടരും.)

Tuesday, January 19, 2016

തോൽവിയിൽവിജയിക്കുന്നവർ..........

തോൽവിയിൽവിജയിക്കുന്നവർ........

സന്ധ്യ മയങ്ങുന്നതേ  ഉള്ളൂ .
സുവർണപ്രഭയാർന്ന നെൽപ്പാടം കണ്ണെത്താ ദൂരത്തോളം  പരന്നു കിടക്കുന്നു ....
ഉച്ചമയക്കത്തിന് ശേഷം ഒരു കട്ടൻ കാപ്പിയും കുടിച്ചു ഒരു സുന്ദരൻ മുറുക്കാനിലായിരുന്നു
 കലേ ശ്വർ .
ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങളുമായി ചന്ദ്രു അകത്തേയ്ക്ക് കടന്നു പോയി
. മാറ്റമില്ലാത്ത ദിനചര്യകളുടെ
ആലസ്യത്താലെന്നപോലെ     കലേശ്വർ ചാഞ്ഞിരുന്നു..
ഗ്രാമഫോണിലേയ്ക്കു  കൈ നീട്ടിയെങ്കിലും അകത്തുനിന്നു റേഡിയോ കേട്ട് തുടങ്ങിയതിനാൽ
അതിൽ  മുഴുകി ....

ഇടയ്ക്കെപ്പോഴോ ...
 ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ ഒരു കൊച്ചു കുട്ടിയെപ്പോലെ നിർന്നിമേഷനായി ഇരുന്നുപോയി അയാൾ .
കാലചക്രം പിന്നോട്ടോടി ...
തദനുസാരിയായ ഒരു നിമിഷത്തിലേക്കു കലേശ്വറും കൂപ്പുകുത്തി .....!
അന്ന് ..
മെല്ലെ
പടരുന്ന   തണുപ്പിൽ മൈത്രീ ബാഗിൽ    തന്റെ  പ്രിയപ്പെട്ട മൂലയിൽ ഏകനായി ഇരുന്നിരുന്ന അയാളുടെ അരികിലേയ്ക്കു എന്താണ് ഒറ്റയ്ക്കെന്നു ചോദിച്ചു കൊണ്ട് പലരും എത്തി .
അകാരണമായി ,
ഒരു യാത്ര പോലുo പറ
യാതെ തൊട്ടടുത്ത് നിന്ന് ഒരു നൂറ്റാണ്ടിന്റെ അകലം സൃഷ്ടിച്ചവരുടെ മുഖം  അഭ്രപാളികളിലെന്നപോലെ മനസ്സിൽ മിന്നി മാഞ്ഞു

അല്പം അകലെ ഒരു കൂട്ടം പെൺകുട്ടികൾ.
ഇടയ്ക്ക് ഒരു വൾ ഒന്നു തിരിഞ്ഞു നോക്കി.
പാളി വീണനോട്ടം ....
ബലം പിടിച്ചു ,നോക്കാതെ ഇരിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു അയാൾ.
മെല്ലെ വ്യക്തമാവുന്ന രൂപം.
അത് മോണിക്കയാണ്..

അവൾ അരികിലേയ്ക്കു വന്നു.
യാതൊരു പ്രതികരണവുമില്ലാതെ അയാൾ ഇരുന്നു.
പതിവ് ഉത്സാഹമില്ലാതെയാണ് മോണിക്കയെ കണ്ടത്.
അവളുടെ കൂട്ടുകാരികൾക്കിടയിലേയ്ക്ക് കലേശ്വറിന്റെ നോട്ടം പാറി വീണത് കണ്ടു അവൾ പറഞ്ഞു.
" ഇല്ല.....രഞ്ജിനി വന്നിട്ടില്ല....!"

ചുണ്ടിന്റെ കോണിൽ ഒരു ചിരി വരുത്തി അയാൾ പറഞ്ഞു.
" അറിയാം.....
അതിലത്ഭുതമില്ലല്ലോ....?"

"എനിക്ക് നല്ല വിഷമമുണ്ട് "
അയാൾക്കരികിൽ ഇരുന്നു കൊണ്ട് മോണിക്ക പറഞ്ഞു.

നന്നായെടോ....
അത്രയെങ്കിലും പറഞ്ഞതിന്.

കലേശ്വർ...
നിങ്ങൾക്കെങ്ങിനെ കഴിയുന്നു
ഇത്ര സിമ്പിളായി ഇരിക്കാൻ..?

ഉള്ളിൽ ഇരസുന്ന കടൽ പുത്തറിയിക്കാതിരിക്കലിലായിരുന്നു എന്നും അയാളുടെ വിജയം.
മോണിക്കയുടെ സാന്നിദ്ധ്യം ആ ഉൾക്കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാക്കിക്കൊണ്ടിരുന്നു.

പതിവ് കാസനോവ പുഞ്ചിരിയിലേക്ക് മടങ്ങി വന്നു കൊണ്ട് അയാൾ പറഞ്ഞു.
നിനക്ക് ധാരാളം അമേരിക്കൻ ജോർജെറ്റ് കളക്ഷൻസ് ഉണ്ടല്ലേ...?

ഏറ് കുറിക്ക് കൊണ്ടു
സാരിത്തുമ്പ് പിടിച്ച് അവൾ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി.

"യു ആർ ടൂ ഹോട്ട് ഇൻ ദിസ് പിങ്ക് മോണിക്കാ"

"യു ആൾവേസ് നോട്ടി..... ക്രേസി..!"
മോണിക്ക പരിഭവിച്ചു...

"നോ യാർ...
എ തിങ് ഓഫ് ബ്യൂട്ടി ഈസ് എ ജോയ് ഫോർ എവർ... "
'
ഓക്കെ...!
അവൾ വിഷയം മാറ്റാനായി ഭാവിക്കുന്നു എന്നയാൾക്കൂ തോന്നി.
മോണിക്കാ... കൂട്ടുകാരികൾ തിരക്കും നീ പൊയ്ക്കാള്ളൂ.....

ശരി തന്നേ പക്ഷേ...
ഒന്നു ചോദിക്കട്ടെ..
നിങ്ങൾ പിന്നീട് രഞ്ജിനിയെ കണ്ടോ.....?

ഹ ഹ.....
മോണിക്കാ.. ഇത് ലവേഴ്സ് കോർണറാണ്....
ഇവിടെ... നോ സെന്റി.......!

അവൾ കൂടുതൽ അത്തേയ്ക്കു വന്നു....
ബിഗ് ബി യു ടെ മാസ്മര ഗന്ധം .....
ഓർമ്മയിലുണർന്ന
ഇളം ചുണ്ടുകളുo ലാക്ടോ കലാമിന്റെ ഗന്ധവും കലേശ്വറിനെ ഉലച്ചു കളഞ്ഞു.
അയാൾ മെല്ലെ എഴുന്നേറ്റു, ഒപ്പം മോണിക്കയും .

അഴിഞ്ഞുലഞ്ഞ് നിതംബം മറയുന്ന കാർകൂന്തൽ മോണിക്കയെ കൂടുതൽ മനോഹരിയാക്കി.

ഒരു നഷ്ടബോധം അയാളുടെ മനസ്സിനെ മഥിച്ചു.

" ഐ ആം സോറി " എന്നു പറഞ്ഞ് കലേശ്വർ മോണിക്കയെ ആഞ്ഞു പുല്കി.
ഒന്നമ്പരന്നെങ്കിലും അവൾ പ്രതികരിച്ചില്ല.
മെല്ലെ കൈകളുയർത്തി അയാളുടെ പുറത്ത് വാത്സല്യത്തോടെ തഴുകി.

കൊതിപ്പിക്കുന്ന സ്ത്രൈണ ഗന്ധമോ, മധുര മനോഹര മൃദുല സ്പർശങ്ങളോ അയാൾ അറിഞ്ഞില്ല.
ഒരു കൊച്ചു കുട്ടിയേപ്പോലെ മോണിക്കയുടെ ചുമലിൽ തല ചായ്ച് നിൽക്കവേ കലശ്വറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

"റിലാക്സ്..... റിലാക്സ് "
മോണിക്ക മെല്ലെ പ്പറഞ്ഞു.

"ഐ ആം സോ.... സോറി മോണിക്കാ... സോറി "
സ്ഥലകാലബോധം വന്നതു പോലെ അവളിൽ നിന്നകന്ന്, മുഖത്തുനോക്കാതെ കലേശ്വർ മന്ത്രിച്ചു...

പാർക്കിലെ ബഞ്ചിൽ മുഖം കുനിച്ചിരിക്കുന്ന അയാളുടെ അരികിലിരുന്നു കൊണ്ട് അവൾ ചോദിച്ചു....
"ഐ നോ... യു ആർ സ്ട്രെസ്സ്ഡ്...
റിലാക്സ് .......
ഞാനൽപം ഇവിടെയിരിക്കാം....."

"വേണ്ട.....
പൊയ്ക്കൊള്ളൂ......."

ദൂരേയ്ക്ക് മിഴിനട്ട് അലസമായി ചാരിയിരുന്ന കൊണ്ട് കലേശ്വർ പറഞ്ഞു.

ഒന്നും പറയുവാനില്ലാതെ , ആശ്വസിക്കാൻ കലേശ്വറെ വിട്ട്
മോണിക്ക നടന്നു മറഞ്ഞു.

വീശിയടിച്ച ഒരു പിശറൻ കാറ്റ്
തുളസിത്തറയിലെ കുഞ്ഞു പൂക്കളേയും കലേശ്വറേയും ഒരു പോലെ ഉണർത്തി.....

"നമ്മെ വേണ്ട എന്നു കരുതുന്നവരെ നമുക്കും വേണ്ട എന്നു കരുതുവാൻ ആരംഭിക്കുമ്പോൾ നമ്മുടെ വിജയം ആരംഭിക്കുന്നു"
എന്ന പഴമൊഴിയെ,
തോൽവികളും വേണ്ടേ നമ്മുടെ ജീവിതത്തിൽ എന്നു സമാശ്വസിച്ച് അയാൾ മെല്ലെ പാടി.......

"തേരെ മേരെ ബീച്ച് മേം...
കൈ സാ ഹെെ യെബന്ധൻ.....
അൻജാ..........നാ...!

Monday, June 1, 2015


നർമ്മദാ നദി പിന്നെയുമൊഴുകീ ....

ഋതു ഭേദങ്ങൾ എന്തുമാവട്ടെ , പക്ഷെ ഞാനിവിടെ നിർന്നിമേഷനായ് നില്ക്കുവാൻ തുടങ്ങിയിട്ട് കാലത്തിന്റെ ഗതി അറിയുന്നേയില്ല .....
മടക്കയാത്ര  ......
അതൊരു ദീപ്തമായ ഓർമ്മ ...
കലേശ്വർ കൈയ്യിലിരുന്ന ദിനപ്പത്രതിലേക്ക് നോക്കി ...
പതിവ് പോലെ സന്ധ്യക്കുള്ള നടത്തത്തിനു ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു അയാൾ . പത്രം ടീപോയിൽ വെച്ച് ഇറങ്ങുമ്പോൾ
"മഴ പെയ്തേയ്ക്കും  " എന്നൊരു അശരീരി കേട്ടു ....!
ചന്ദ്രു ആണ് ...!
" ഹാ " എന്ന് പറഞ്ഞു നടയിറങ്ങി  ചെമ്മണ്‍ പാതയിലേക്ക് കയറുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ ഇരുളിമ ഘനം  വെച്ചിരുന്നു ...
വഴിക്ക് മുകളിൽ നിന്നും കണ്ണീർ കണക്കെ ഒഴുകി വീഴുന്ന നീർച്ചാലിൽ കാൽ കഴുകി  ഒരു  കൊച്ചു കുട്ടിയെ
പ്പോലെ അയാൾ .

ജൂലൈ  മാസത്തിലെ കോരിച്ചൊരിയുന്ന മഴ.
നർമദ സംഹാര ഭാവം ആര്ജ്ജിചിരിക്കുന്നു ...
പണ്ടെങ്ങോ ബ്രിട്ടീഷുകാർ  നിര്മ്മിച്ച ഭ റൂ ച്ച് -അങ്കലേശ്വർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന നെടുങ്കൻ ഇരട്ട ഇരുമ്പു പാലം . നർമദക്കു കുറുകെ .2700 മീറ്ററോളം നീളത്തിൽ ...റെയിൽവേ പാലത്തിൽ
ഒത്ത നടുക്ക് നിന്നാൽ കടലിനു നടുവിൽ നില്ക്കുന്നത് പോലെ തോന്നും .
ആര്ത്തലച്ചു ഒഴുകുന്ന നദിക്കുമുകളിൽ ട്രെയിൻ എത്തുമ്പോൾ നാണയത്തുട്ടുകൾ ഭക്തിയോടെ എറിയുന്ന ആളുകൾ

ഇപ്പോൾ പാടത്തിനു നടുവിൽ നില്ക്കുകയാണെന്ന് അയാൾ മറന്നു

കുടയില്ലാതെ പാലത്തിൽ
പോണം എന്ന രഞ്ജിനിയുടെ ആഗ്രഹം സാധിക്കാനാണ് അന്നൊരിക്കൽ പോയത്....!

വീശിയടിക്കുന്ന കാറ്റും നിറഞ്ഞൊഴുകുന്ന നദിയും എത്ര നേരമായിട്ടും അവൾ മടങ്ങാൻ തയ്യാറായില്ല ..

ഇടക്കാണ് ഹോണ്‍ മുഴക്കി ട്രെയിൻ പാഞ്ഞു വന്നത് .
വണ്ടി അടുത്തെത്തിയപ്പോഴേക്കും പാലമൊന്നാകെ  ശക്തിയായി ഇളകി
കൊച്ചു കുട്ടി എന്നപോലെ അയാളുടെ കരവലയത്തിൽ അഭയം തേടി അവൾ.
അയാളുടെ നിബന്ധപ്രകാരം എഴുതിയ കണ്ണിൽ നിന്നും നനഞ്ഞൊലിചു  ഇറങ്ങിയ കണ്മഷി  രണ്ജിനിയുടെ കവിളിൽ പടര്ന്നു തുടങ്ങി .
കൈലേസെടുത്ത്‌ തുടച്ചുകൊണ്ട് അയാൾ അവളെയും കൂട്ടി കരയിലേക്ക് നടന്നു .
നനഞ്ഞു  കുതിർന്ന വസ്ത്രങ്ങളിൽ  എത്തിയ അവരെ എല്ലാവരും കൌതുകത്തോടെ നോക്കി
മഴ പിന്നെയും തുടര്ന്നുകൊണ്ടിരുന്നു .
ബസ്‌ സ്റ്റാൻഡിൽ കംഫോര്ട്ട് സ്റ്റേഷനിൽ വസ്ത്രമൊക്കെ മാറി ഇരുവരും വാടോ ദരക്കുള്ള ബസ്സിൽ  കയറി .
രഞ്ജിനി യെ വീട്ടിലെത്തിച്ചു മടങ്ങുമ്പോഴേക്കും നേരം ഒരുപാട് വൈകിയിരുന്നു
പിറ്റേന്നാണ് അറിഞ്ഞത് അവൾ പനിയായി കിടന്നു പോയി എന്ന്.
മുത്തശ്ശിയുടെ ചുക്ക് കാപ്പി പ്രയോഗം നടത്തി
വാടിയ താമരത്തണ്ട് പോലെ കിടക്കുന്ന അവളുടെ അടുത്ത്  തന്നെ ഇരുന്നു അയാൾ
ഇടക്കെത്തിയ മോണിക്ക ആ കാര്യം പറഞ്ഞു കളിയാക്കുകയും ചെയ്തു ...!
ഒരു ചുടു നിശ്വാസം മുഖത്ത് തട്ടിയപോലെ  കലേ ശ്വ റിന്  തോന്നി
പാടത്തിലെ വെള്ളത്തിൽ നിഴലനക്കം
വഴിവിളക്ക് തെളിഞ്ഞതാണ് ...
നന്നായി ...
ഈ നശിച്ച ലൈറ്റ് ഒന്ന് കെട്ടിരുന്നെങ്കിൽ എന്ന് ഒരു നൂറു വട്ടം ആഗ്രഹിച്ചിട്ടുണ്ട്  .
മൈത്രീ ബാഗിൽ മണിക്കൂറുകൾ നിമിഷങ്ങൾ എന്നെണ്ണിയ  സന്ധ്യകളിൽ രഞ്ജിനിയുടെ മുഗ്ദ്ധ ലാവണ്യ ശോഭയിൽ അലിഞ്ഞില്ലതാകുമ്പോൾ
ഇല്ല്യൂമിനെഷൻ വിളക്കുകളെ  എത്ര ശപിച്ചിരിക്കുന്നു .....

മഴ വീഴാൻ തുടങ്ങിയപ്പോഴാണ് അയാള് ചിന്തയിൽ നിന്നുണർന്നത്‌ .
നായരേട്ടന്റെ  കടയിൽ വിളക്ക് കാണുന്നുണ്ട്  .
അയാൾ കടയെ ലക്ഷ്യമാക്കി  നടന്നു .....

Saturday, March 14, 2015

"കാണേണ്ട തെല്ലാം വെളിച്ചവും  ശാന്തിയും ........കാണുന്ന തെല്ലാം നിഴലും നിരാശയും .......!"
പതിവ് പോലെ അത്താഴത്തിനു ശേഷം കലേ ശ്വർ തന്റെ പ്രിയപ്പെട്ട മൂലയിൽ ഇരുളിലേക്ക് നോക്കി ഇരുന്നു...ചുറ്റുപാടും ഇരുട്ടിന്നാൽ മൂടപ്പെട്ടു നനുത്ത കാറ്റിൽ ഇളകി നില്ക്കുന്ന ,സ്വപ്നങ്ങളും പ്രതീക്ഷകളും താലോലിച്ചിരുന്ന കാലം മുതൽ കൂട്ടിനുള്ള പിചിപ്പൂവിലേക്ക് അയാളുടെ നോട്ടം പാറി വീണു. എന്താണ് ഈയിടെയായി മന:സ്സന്ഘര്ഷങ്ങൾ വിട്ടൊഴിയാതത്തതു . ഒരു നഷ്ടബോധം മനസ്സിനെ ആകെ ഉലയ്ക്കുന്നു. ഏകാന്തത  ഒട്ടൊക്കെ മറഞ്ഞിട്ടും ,ചന്ദ്രുവിന്റെ  സ്നേഹ .മസൃണമായ  സാമീപ്യമുണ്ടായിട്ടും ഇടയ്ക്കിടെ ഭൂതകാലത്തിലേക്ക് കുതിച്ചു പായുന്ന മനസ്സ് ഉണര്ത്തുന്നത്  നഷ്ടബോധത്തിന്റെ ശൂന്യത ....
അധികം വൈകാതെ ഞാൻ ഉറങ്ങാൻ പോകും എന്ന് ധ്വനിപ്പിച്ചു "സമയം ഒത്തിരി ആയി " എന്ന് പറഞ്ഞുകൊണ്ട് വെള്ളം നിറച്ച ജഗ്ഗും ഗ്ലാസുമായി ചന്ദ്രു അകത്തേക്ക് നടന്നു . അന്ന് പതിവില്ലാതെ നിശ്ശബ്ദമായിരിക്കുന്ന ഗ്രാമഫോണ്‍ നോക്കി  "എന്തുപറ്റി സുൽത്താന് ഒരു മൌനം " എന്ന് ചോദിച്ചു  ചന്ദ്രു . ഒന്ന് ചിരിച്ചതല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല .
തണുത്ത കാറ്റ്  അല്പം  ശക്തിയാര്ജ്ജിച്ചത് പോലെ.
ഹൂ .... ആരോ മുഖം കോട്ടി  ശബ്ദം .ഉണ്ടാക്കുന്നത്‌ .പോലെ  കാറ്റ്  അയാളെ .ആലോരസപ്പെടുതിക്കൊണ്ടിരുന്നു.
" രത്നമെല്ലാം നിനക്കുള്ളൂ യെ. ജ്ഞ. ..മേ ദേവകൾ....    ക്കുള്ളൂ ...."
അകത്തു  ചന്ദ്രുവിന്റെ .റേഡിയോ .ആണ് .
നളചരിതം കഥകളി  പദം. .............
മലയാളം ക്ലാസ്സിൽ ,കഥകളി  പണ്ഡിതനായിരുന്ന  വിശ്വനാഥൻ  സാർ ഘനഗംഭീര  ശബ്ദത്തിൽ ഈ  വരികൾ വിസ്തരിച്ച്ചത്  അയാളുടെ  കാതുകളിൽ മുഴങ്ങി .
പിന്നീട്  ഓർമ്മയിൽ നിന്നെടുത്തു അതൊന്നു പ്രയോഗിച്ചത് വഡോദരയിലെ പ്രവാസകാലത്താണ്.
മോണിക്കയും  കുടുംബവും കേരളത്തിൽ അവധിക്കാലം ആസ്വദിച്ചു മടങ്ങിയെത്തിയപ്പോൾ കഥകളിയുടെ ഒരു വീഡിയോ കൂടെ കൊണ്ടുവന്നു .
മിക്കപ്പോഴും അതൊന്നു വിശദീകര്ച്ചു കൊടുക്കാൻ അയാൾ താല്പര്യമെടുത്തു .
കേരളത്തെയും  ,മലയാളത്തെയും ,,കഥകളിയെയുമൊക്കെ മോണിക്കയും ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു .....
"രത്നമെല്ലാം നിനക്കുള്ളൂ " എന്ന  ഭാഗം പല പ്രാവശ്യം  വിശദീകരിക്കാൻ രഞ്ജിനി ആവശ്യപ്പെട്ടപ്പോഴും മോണിക്കയുടെ സാന്നിദ്ധ്യം  ഉണ്ടായിരുന്നു .
രാവിലെ രഞ്ജിനിയുടെ  അമ്മ അഞ്ചു മണിക്കുള്ള അഹമ്മദാബാദു വ ണ്ടിയിൽ പോകും . രാവിലെ കൂട്ടിരിക്കാൻ കലേശ്വർ എത്തും  . അതിരാവിലെ കുളികഴിഞ്ഞെത്തുന്ന അയാളെ മോണിക്കയും രഞ്ജിനിയും അത്ഭുതത്തോടെ നോക്കും . പത്തു മിനിറ്റ് വര്ത്തമാനം പറഞ്ഞതിന് ശേഷം മോണിക്ക പതിഞ്ഞ  ശബ്ദത്തിൽ പറയും " ഞാനിനി ഇവിടെ നി ന്നാൽ രണ്ടും കൂടെ എന്നെ ശപിക്കും ....പോട്ടെ ...ബൈ ...."
അൽപ ദിവസങ്ങൾക്കകം അതിരാവിലെ  കലേ ശ്വേർ  എത്തുമ്പോൾ പൂമുഖം ശൂന്യമായിരുന്നു .
കേരള സ്റ്റൈലിൽ നിലവിളക്ക് കത്തിയിരുന്നു .
അൽപ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ സെറ്റുസാരിയിൽ മറ്റൊരു നിലവിളക്ക് പോലെ രഞ്ജിനി .
ലക്ടോ കലാമിന്റെ മാസ്മരിക ഗന്ധം അവിടമാകെ നിറച്ച് ...പുഞ്ചിരി തൂകി ഹിന്ദി ചുവയുള്ള മലയാളത്തിൽ " സ്വാഗതം കൃഷ്ണ "  എന്ന് വശ്യമായി പറഞ്ഞു ..
ഒരു മാന്തളിർ പോലെ മൃദുവായ , നിറയെ   മൈലാഞ്ചിയുടെ ചിത്രപ്പണികൾ രക്തശ്ചവി പടര്ത്തിയ
രഞ്ജിനിയുടെ  കൈകൾ കവര്ന്നു മെല്ലെ
സോഫയിൽ ഇരുന്നുകൊണ്ട്  അയാൾ പറഞ്ഞു  ..
എനിക്ക് വാക്കുകൾ കിട്ടുന്നില്ല ....
ഈ  വേഷത്തിൽ  തന്നെ അമ്മ കണ്ടിരുന്നെങ്കിൽ ....
രഞ്ജിനിയുടെ  മുഖം ലജ്ജാഭരിതമാവുന്നത് തൊട്ടരികിലിരുന്ന് , നിർവൃതിയോടെ അയാൾ ആസ്വദിച്ചു .....
അവളുടെ അല്പം വിടര്ന്ന അധരങ്ങൾക്ക്  മുകളിൽ ഇളം പച്ച നിറത്തിൽ നനുത്ത രോമരാജികളിൽ  പളുങ്ക് മണികൾ  പോലെ സ്വേദ കണങ്ങൾ  പൊടിഞ്ഞു ...
കലേശ്വർ ഏതോ മായാ ലോകത്തിലേക്ക്
പറന്നുയർന്നു .....
രഞ്ജിനിയുടെ  മടിയിൽ അലസമായി  വിശ്രമിച്ചിരുന്ന  കയ്യുയർത്തി, തുമ്പു  കെട്ടി  ഇട്ടിരുന്ന  വാര്മുടിയിഴകളിലൂടെ തലോടി അവളെ നെഞ്ചോട്‌ ചേർക്കാനാഞ്ഞു  ..
" ഒരാള് വരുന്നേ ..."
എന്നുപറഞ്ഞു മോണിക്ക ഒരു ട്രേയിൽ മൂന്നു കപ്പ്‌ കാപ്പിയുമായി കടന്നു വന്നു....
"ഒരു കാപ്പി ആവാം ... "
ട്രേ ടീപോയിൽ വെച്ച് ഒരു കപ്പെടുത്ത്‌  രഞ്ജിനിയുടെ  അരികിലേക്കിരുന്നു   കൊണ്ട് മോണിക്ക പറഞ്ഞു....
ഒരു വിളറിയ ചിരിയോടെ കലേശ്വർ
കപ്പെടുത്തു.
"ഞാനിതാ. ..ഉടൻ പോവുകയാണ് ...!"
ക്ഷമാപണ സ്വരത്തിൽ , രഞ്ജിനി യെ   മെല്ലെയൊന്നു  തട്ടി മോണിക്ക പറഞ്ഞു..
വാ തോരാതെ
എന്തൊക്കെയോ പറഞ്ഞു കൊണ്ട് മോണിക്ക കാപ്പി കുടിച്ചു തീർത്തു ....
അപ്പോഴും ഒരിറക്ക് മാത്രം കുടിച്ച കാപ്പിയുമായിരിക്കയായിരുന്നു കലേശ്വർ....!
രഞ്ജിനിയും കാപ്പി
കുടിച്ചു തുടങ്ങിയിരുന്നില്ല ....
" ങാ രണ്ടുപേരും മെല്ലെ കാപ്പി കുടിച്ചാൽ മതി  ...."
എന്നുപറഞ്ഞു മോണിക്ക എഴുന്നേറ്റു .
ഞാനിത്രയൊക്കെ പറഞ്ഞിട്ടും നിങ്ങൾ ഒന്നും മിണ്ടുന്നില്ലല്ലോ ....ഞാൻ പോയേക്കാം.കേട്ടോ...
മോണിക്ക കപ്പ്‌
അകത്തു കൊണ്ട് ചെന്ന് വെച്ച് ,ചെറു ചിരിയോടെ വാതിൽ  തുറന്നു  ഇറങ്ങി.
അപ്പോഴാണ്‌ കലേശ്വറും രഞ്ജിനിയും മുഖമുയർത്തിയതു .
രണ്ടുപേരും ഒന്ന് ചിരിച്ചു ...
രഞ്ജിനി യെ  മാറോട് ചേർത്തു കണ്ണുകളിലേക്കു നോക്കിയപ്പോൾ അവൾ മന്ത്രിച്ചു ..
."വാതിൽ ..."
അയാളുടെ കരവലയത്തിൽ
നിന്നൂർന്നു അവൾ വാതിലടച്ചു തഴുതിട്ടു..
ഡിസംബറിലെ കൊതിപ്പിക്കുന്ന
തണുപ്പും, പ്രണയിനിയും ...
അയാളെ ആഞ്ഞു പുല്കി മുല്ല വള്ളി പോലെ പടർന്നു രഞ്ജിനി .
പ്രണയ സുരഭിലമായ നിമിഷങ്ങളിലും കണ്‍ കോണിൽ വിഷാദ ശ്ചവി കലർത്തി അവൾ പറഞ്ഞു ...
" ഒന്നും എനിക്കറിയില്ല ....എന്തായി തീരുമെന്നോ , എങ്ങിനെ ആകുമെന്നോ ഒന്നും ..."
"പക്ഷെ എന്റെ ഒരു ആഗ്രഹം ഇന്ന് സാധിക്കണം ....."
ആശ്ചര്യ ഭരിതനായ അയാളെ ഒരു നിമിഷം അവൾ നോക്കി നിന്നു .
അവൾ കരയുകായാണോ എന്നയാൾ സംശയിച്ചു.
വിളക്കിനരികെ പൂപ്പാലികയിൽ വച്ചിരുന്ന പൂ അവൾ കയ്യിലെടുത്തു .
അപ്പോഴാണ്‌ അയാൾക്കത് മനസ്സിലായത്‌.
അത് രണ്ടു മാലകൾ ആയിരുന്നു .
" പഴയ കാല
ഗാന്ധർവ വിവാഹം എന്നോ ,എന്റെ ഭ്രാന്ത് എന്നോ ,എന്തും കരുതാം . രഞ്ജിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .
ഗദ്ഗദ കണ്ഠനായി കലേശ്വർ ...
കൈകളിലേക്ക് നല്കപ്പെട്ട മാല അയാൾ അവളെ അണിയിച്ചു . പെട്ടെന്ന് മുഖം ഒന്ന് തുടച്ചു പ്രസന്ന ഭാവത്തിൽ അവളും അയാളെ മാല്യം അണിയിച്ചു.
അയാളുടെ കൈകൾ കവർന്ന് അവൾ മെല്ലെ പറഞ്ഞു ...
" കൃഷ്ണ ....പറ്റുമെങ്കിൽ എന്നെ ജീവിതത്തിലേക്ക് സ്വീകരിക്കൂ ...ഇല്ലെങ്കിലും പരാതിയില്ല ...നിന്റെ മനസ്സിൽ  എന്നെ ഒര്മിക്കാൻ  അല്പം സ്ഥലം. ...അത് മതി ....."
ആഗ്രഹിച്ചിട്ടും രഞ്ജിനി വിതുമ്പുന്നത് തടയാനാവാതെ നിർന്നിമേഷനായി കുറച്ചുനേരം നിന്നുപോയി കലേ ശ്വർ ...
വാടിയ താമരത്തണ്ടുപോലെ  അകലേക്ക്‌ മിഴിനട്ടിരുന്ന രഞ്ജിനി യെ അയാൾ നെഞ്ചോട്‌  ചേർത്തു ....
കണ്ണീരിന്റെ ഉപ്പു നനച്ചു ചുണ്ടുകൾ മുകർന്നു ...മെല്ലെ പറഞ്ഞു
" നോക്ക് നീ ഇനി കരയരുത് ....
ഇടതു നെഞ്ചിൽ അവളുടെ കൈ ചേർത്ത് കലേ ശ്വർ  തുടർന്നു
" ഇവിടെ നീ ഉണ്ട് ....എന്നെന്നേയ്ക്കും ...."
മനസ്സ് പ്രേമ  ബദ്ധവും  ,ശിശിരം കാമ സുരഭിലവും ആവുമ്പോൾ .....അത് തന്നെ സംഭവിക്കും ... ....
കലേശ്വ റും രഞ്ജിനിയും എന്ന ചകോര മിഥുന ങ്ങളും ,അനിർവചനീയ നിർവൃതി പകര്ന്ന  രാസക്രീഡയിൽ  പുലരും വരെ മതിമറന്നു മുഴുകിപ്പോയി .....
"ഈടാര്ന്നു വായ്ക്കുമാനുരാഗ നദിയ്ക്ക്
 വിഘ്നം  ...
കൂടാ ത്തൊഴുക്കു അനുവദിക്കുക യില്ല  ദൈവം ....."
കണ്ണീരിന്റെ നനവ്‌ കവിളിലേക്കു  പടരു മ്പോ ഴേക്കും ...
"ഇന്നെന്താ ഇരുന്നാണോ ഉറക്കം എന്ന് ചന്ദ്രു വിളിച്ചു ചോദിച്ചു....
"ദാ ...വരുന്നു ...." എന്ന് പറഞ്ഞു കലേ  ശ്വർ  ഉറങ്ങാൻ ശ്രമിക്കാൻ  അകത്തേക്ക് നടന്നു ....!
" നൊമ്പര മുടച്ച മിഴിയോടെ നീ എന്തിനോ സ്തംഭിച്ചു നിൽക്കുന്നുവല്ലോ ....?
"....കമ്പിത ഹൃദന്ത  മവ്യക്തമായോർക്കുന്ന ....മുൻ പരിചയ ങ്ങ  ളാ  നല്ലേ ....!!!!!
എന്നൊരു ചോദ്യം ചുറ്റും മുഴങ്ങുന്നുണ്ടെന്നു കലേശ്വറിന്  തോന്നി.

Tuesday, December 16, 2014


" മനസ്സിൽ ഒരു മഞ്ഞുകാലം "


ഇരുട്ട് വീണു തുടങ്ങുന്ന ചെമ്മണ്‍ പാതയിലേക്ക് ദൃഷ്ടി യൂന്നി ഇരിക്കാൻ കലേശ്വ റിനെ വിട്ടു .മുകേഷ്ജി പിന് വാങ്ങി . നേരത്തെ ഇരുൾ പരക്കുന്നു എന്നേ ഉള്ളൂ .ആറുമണി ആയിക്കാണും .ഇടയ്ക്കിടെ പ്രത്യക്ഷ പ്പെടുന്ന രൂപങ്ങളെ തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടെ .അയാളിലേക്ക് ..... വെള്ളയിൽ ബ്രൌണ്‍ വ രകള് ഉള്ള .മൃദുലത കുളിര്പകര്ന്നു. ലക്ടോ കലാമിന്റെ മാസ്മരിക ഗന്ധം അന്തരീക്ഷം നിറ യ്ക്കുന്നുവോ ....കലേ ശ്വർ ദീര്ഘനി ശ്വാ സ മെടുത്തു ....പടിയ്ക്കൽ ചന്ദ്രക്കല പോലെ പ്രിയം പകരുന്ന പൂവിലേക്ക് അയാളൊന്നു പാളി നോക്കി ......
ആര്ട്ട് ഗാലറി യുടെ അരികിലൂടെ  ഒറ്റയ്ക്ക് നടക്കുമ്പോൾ വിപ്രലംഭ ശൃം ഗാര ലാസ്യ ഭാവത്തോടെ അവൾ ......കഴിഞ്ഞ ഒരാഴ്ച ജോലി സംബന്ധമായി തിരക്കിലായിരുന്നു കോമള ......ആമുഖം എന്നോണം വശ്യമായി പുഞ്ചിരിച്ചു കൊണ്ട് അയാളോട് പറഞ്ഞു " ക്ഷമിക്കൂ കൂടുതൽ തിരക്കായി പോയി ...... അതിരിക്കട്ടെ  എന്താ വിശേഷം ....?
മനസ്സിൽ കരുതിയിരുന്ന പിണക്കം എല്ലാം ഒരു നിമിഷം കൊണ്ട് തീർത്തു അയാൾ മറുപടിയായി ഒന്ന് നോ ക്കുക മാത്രം ചെയ്തു. ഡിസംബറിലെ ആസ്വാദ്യകരമായ  തണുപ്പാണ് . കൈകൾ ചേർത്ത് പിടിച്ചപ്പോൾ കോ  മ ളയെ ഒന്നാകെ ഉയിരിലേക്ക് ചേർത്ത നിർ വൃ തിയിൽ ആണ്ടുപോയി അയാൾ ....
"സാഹിത്യവും മഞ്ഞും ...എന്താ വീണ്ടുമൊരു പ്രണയ കാല  ത്തേ ക്കാണോ .....?"
ചന്ദ്രു ആണ് .... ആ ശബ്ദം അയാളെ സ്വപ്നങ്ങളിൽ നിന്നുണർത്തി ....
മനസ്സില് തിമി ർ ത്ത് ഉണരുന്ന പഴയ മഞ്ഞുകാലം ......
സന്ധ്യാ പ്രാര്ത്ഥന കളിലേക്ക് ചന്ദ്രു മടങ്ങിയപ്പോൾ പതിവില്ലാതെ ടോര്ച്ചുമായി നായരേട്ടന്റെ കടയോളം ഒന്ന് പോവാ നിറങ്ങി കലേ ശ്വർ ....നടക്കുമ്പോൾ വീശിയടിച്ച തണുത്ത കാറ്റ് ..ഏതോ ഒരു അനിർവചനീയ അനുഭൂതികളിലേക്ക് അയാ ളെ  യും കൊണ്ട് പോയി .
നാടുമുഴുവൻ  ഭക്തി ലഹരിയിൽ മുങ്ങുന്ന വൃശ്ചിക  മാസ  കാലം . നിർമാല്യ ദര്ശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് കടൽ തീരത്തെക്കൊന്നു പോയാലോ എന്ന് അയാൾ ചോദിച്ചത് ..... എതിർപ്പൊന്നുമില്ലതെ കോ  മളയും തയ്യാറായി .....
ഒരക്കലും കമ്പിളി ഉപയോഗിക്കില്ല ക ലേ ശ്വർ ..കോ മ ളയുടെ സാരിത്തുമ്പിൽ പുതച്ചു തണുപ്പകറ്റാൻ ശ്രമിച്ചു കൊണ്ട് അയാൾ അരക്കെട്ടിലൂടെ കൈ ചേര്ത്ത് അവളെ  ചേര്ത്ത്  പിടിച്ചിരുന്നു......
ഇരുൾ നിറഞ്ഞ മണൽ  സർവ്വം സഹയായി .......
താൻ
വയലിന്റെ മധ്യ ത്തിൽ നില്ക്കുകയാണ് എന്ന് അപ്പോഴാണ്‌ അയാള്  ഒര്മ്മിച്ചത് ....മെല്ലെ തി രിഞ്ഞു നടക്കുമ്പോൾ ...,ഒരു പാട്  സമയം കഴിഞ്ഞിരുന്നു ....ഉള്ളിൽ നുരഞ്ഞു  പൊങ്ങുന്ന മഞ്ഞുകാല സ്മൃതികളുമായി " തെരേ മേരെ ബീച്ച് മേ ..." യുടെ താളത്തിനൊപ്പം തലയാട്ടി അയാൾ കസേരയിലേക്ക് ചാഞ്ഞിരുന്നു ......

Thursday, September 25, 2014

"ന ഭുജ്യതൈ വ്യാകരണം ക്ഷുധാതുരൈ  
പിപാസിതൈ കാവ്യ രസോ ന പീയതൈ,
ന വിദ്യയാ കേനചില്‍ ഉദ്ധൃതം  കുലം 
ഹിരണ്യമേവാര്‍ജ്ജയ നിഷ്ഫലാ കലാ"
  ഇത് കണ്ടാല്‍ എല്ലാവരുടെയും ചുണ്ടില്‍ ഇപ്പോള്‍  ആ സുപ്രസിദ്ധമായ ഈരടി തത്തി കളിക്കുന്നുണ്ടാവാം ........................................        
 "രണ്ടു നാഴികയായി  പശ്ചിമ ജലശായ...."
  അതെ തോളത്ത്‌ ജീവിതമാകുന്ന വണ്ടിയും പേറിക്കൊണ്ടു മന്ദം മന്ദം ഇഴഞ്ഞു നീങ്ങിയ ഒരു കാലം.......
 തോണിയും ആയി ചേര്‍ന്ന് ഞങ്ങള്‍ ചിലവാക്കിയ ഒരു 
സന്ധ്യക്ക്‌  
ആരുടെ പ്രേരണ ആണെന്നറിയാതെ എഴുതിവച്ച ഒരു കവിത ........
        പിടക്കും മന്മനമപ്പോള്‍ 
        അടക്കും പോയോടുങ്ങഞ്ഞാല്‍ 
        വട വൃക്ഷ തടതിങ്കല്‍ 
        മടിച്ചിരിക്കും.
        കരിമ്പിന്റെ വില്ലിനോടും 
        കിടനില്കും പുരികങ്ങള്‍ക്കിടയില്‍               
        ചെന്കുറി   ചാര്തിന്‍ തിളക്കമോടും
        ഗുരുവും വായുവും കൂടി
        പ്രതിഷ്ടിച്ച ഭഗവാന്റെ
        പുരം തന്നില്‍ വലം വച്ച് പുറത്തിറങ്ങീ
        നമ്രമാകും സിരസ്സോടും 
        നാട്യ ശാസ്ത്ര പ്രഗത്ഭയാം  
        നര്‍ത്തകിയെ നമിപ്പിക്കും നടനമോടും  
        ഉദിക്കും എന്‍ കോമളാങ്കി   
        കിഴക്കേ ഗോപുരത്തിങ്കല്‍
        അമ്പരത്തില്‍ വെണ്മതി  പൂ     
        വിരിഞ്ഞപോലെ...... 
 എന്റെ 1990 കളിലെ ജീവിതത്തില്‍  ഒരുപാട് വ്യക്തികള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 

എന്നാല്‍ ഈ കവിത എഴുതിയപ്പോള്‍ ആരെയാണ് ഞാന്‍ മനസ്സില്‍ കണ്ടതെന്നെനിക്കൊര്‍മയില്ല.ഒരു പക്ഷെ ടീനേ ജുകളില്‍ ഉപ ബോധ മനസ്സില്‍ എവിടെ യോ  കുടിയേറിയ ആ പൈങ്കിളിയെ ആണോ എന്നുമറിയില്ല. എന്തായാലും പിന്നീട് വായിച്ചു  നോക്കിയപ്പോള്‍ ആരെയോ വഴിയരികില്‍ കാത്തു നിന്ന പഴയ 'തോണിക്കാരനെ'    എനിക്കോര്‍മ വന്നു. അത് കൊണ്ടിത് ഞാന്‍ കളയാതെ സൂക്ഷിച്ചു വെച്ചു.  ഇതിനു ഒരു കവിതയുടെ നിറവും മണവും ഉണ്ടോ  എന്നൊന്നും എനിക്കറിയില്ല, അടി മുടി കടിച്ചു കീറാനിരിക്കുന്ന വിമര്‍ശക വൃന്ദങ്ങളെ എനിക്ക് ഭയം ഇല്ല , കാരണം ഞാനൊരു കവി അല്ലല്ലോ !!!!!  
വളരെ  മോശം ആയിപ്പോയി ...! ഇങ്ങനെ കമ്മന്റാമോ ...?
ലോ ...
ഒരിക്കലും അല്ല ...
 ഇനി എങ്കിലും ജനാധിപത്യത്തിന്റെ സ്വയം പ്രഖ്യാപിത കാവല്‍ക്കാരെക്കുറിച്ചു  ഇങ്ങനെ കമന്റരുത് .....
ബാറില്‍ കള്ളടിച്ചു പൂസായി സ്വൈര്യം കെടുത്തുന്ന  എന്നെ പറയാവൂ .....!!!!

സാധാരണക്കാരനെ വേദി വെക്കാന്‍ തോക്കുമായി ഒരാസാധാരണക്കാരന്‍ !!!!!!!!!!!!!.
ഈ  ഒറ്റക്കളി കൊണ്ട് തന്നെ വ്യക്തിത്വം മനസ്സിലായി ...!!!
ഞാന്‍ പറഞ്ഞതിനൊന്നും അല്ല മറുപടി ..
ഞങ്ങളുടെ നാട്ടില്‍ സകലരോടും പണം കടം വാങ്ങുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നൂ ....കടം തന്നവരെ കാണുന്പോള്‍ അവര്‍ അത് തിരിച്ചു ചോദിച്ചാലോ എന്ന് ഭയന്ന് ദൂരെ നിന്നെ തെറി വിളി തുടങ്ങും . അന്തസ്സുള്ള കുടുംബത്തില്‍ പിറന്നവര്‍ ഒന്നും പിന്നെ അവരോടു സംസാരിക്കാന്‍ നില്‍ക്കില്ല ... 
അതേ നിലവാരം തന്നെ ആണ് " സര്‍വ ശാസ്ത്ര വിശാരദന്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഈ മഹാനും .. 
ഞാന്‍ ത്രിഗുണ ങ്ങളെ ക്കുറിച്ച് ചോദിച്ചു ,അയാള്‍ സ്വന്തം ഗുണം  കാണിച്ചു.....
ഒരു പതിനായിരം ആവര്‍ത്തി നായര്‍ എന്ന് വിളിച്ചാലും എനിക്കൊന്നും നഷ്ടപ്പെടാനില്ല ,അഭിമാനവും പോവില്ല , എന്നാല്‍ തിരിച്ചു ഒരു പ്രാവശ്യമെങ്കിലും ഞാനൊന്നു വിളിച്ചാല്‍ അപ്പൊ മതെതരന്റെ വിധം മാറും ......
ഞാനതൊരിക്കലും പറയില്ല . അറിയാഞ്ഞിട്ടല്ല , സര്‍വ ശാസ്ത്ര പാരന്ഗതന്‍ തനിയെ കണ്ടു പിടിക്കണം ,
അല്ലെങ്കില്‍ ഇങ്ങനെ ആജീവനാന്തം അബദ്ധം പറയണം ,എന്നോട് മാത്രമല്ല എല്ലാവരോടും . . 
ആരും പറഞ്ഞു തന്നില്ല എനിക്ക് മനസ്സിലായില്ല എന്ന്  വിലപിക്കണം ... ഞാനത് ഇങ്ങിനെ ആണ് മനസ്സിലാക്കിയത് എന്ന് പൊതു വേദിയില്‍ വീന്പിള ക്കണം , അപ്പോഴേ എല്ലാം പൂര്‍ത്തിയാവൂ...
എങ്കിലെ ലോകം ഇങ്ങനെ ഉള്ളവരെ പരിഹസിക്കുള്ളൂ ... അതാണ്‌ എന്റെ വിജയം ..അല്ലെങ്കില്‍ ഈ നാടിനെയും അതിന്റെ സംസ്കാരത്തെയും ജീവനേക്കാള്‍ സ്നേഹിക്കുന്ന എല്ലാവരുടെയും വിജയം....
 സ്കൂളില്‍  കണക്കു പഠിപ്പിക്കുന്ന ഒരു സാറുണ്ടായിരുന്നൂ ...
ബോര്‍ഡില്‍ കണ്ക്കെഴുതിയിട്ടു  കുട്ടികളെ അടുത്ത് വിളിച്ചു കണക്കു ചെയ്യിക്കും .....
ഓരോ തെറ്റിനും ചന്തിക്കു ചൂരലിന് ...."ആണോ....ആണോ " എന്ന് ചോദിച്ചുകൊണ്ട് നല്ല അടി കൊടുക്കു മായിരുന്നു ...
അത് ചെയ്‌താല്‍ കൂടി ശരിയാകും എന്ന് തോന്നുന്നില്ല ........
വിഡ്ഢിത്തം അനുസ്യൂതം പ്രവഹിക്കുകയാണ് ...!
എന്നിട്ട് ....
വഴിയിലൊക്കെ കേടായി കിടക്കുന്ന വണ്ടി തള്ളൂന്പോള്‍ മുന്നിലും പിന്നിലും അല്ലാതെ ഡോറിന്റെ അടുത്ത് നിന്ന് പിടിച്ചുകൊണ്ടു അകത്തിരിക്കുന്ന യാത്രക്കാരെ നോക്കി (കൂടുതലും സ്ത്രീകളായിരിക്കും) ഞാനിതു തള്ളി നീക്കുന്നത് കണ്ടോ എന്നമട്ടില്‍ നില്‍ക്കുന്ന ചില തൈക്കിള വന്മാരെ കണ്ടിട്ടില്ലേ 
അതുപോലെ ...
എന്തോ വലിയ കാര്യമാണ് ഞാന്‍ പറയുന്നത് ....
താനിത് വല്ലോം കണ്ടിട്ടുണ്ടോ ...?
എന്നൊക്കെ ......ഗംഭീരമായി ചോദിക്കുകയും ചെയ്യുന്നു .....

ഞാന്‍ മുന്‍പ്   പറഞ്ഞത് പോലെ " കുരുതിയെ ക്കുറിച്ചും " 
ഒന്നും ഞാന്‍ വിശദീകരിക്കില്ല .... 
ഭാരതത്തില്‍ ഹിന്ദുവായി ജനിച്ചു,  ജീവിക്കുന്ന , ഭാരതീയനായ എനിക്ക് ഭാരത സംസ്കാരത്തെക്കുറിച്ച്  ഒരു ഭാരത വിദ്വേ ഷിയുടെ ക്ലാസ്സ് വേണ്ട ... 
( എഴുത്തിനിരുത്തിയ കാലം മുതല്‍ ജോലിക്കു വേണ്ടി കേരളം വിടുന്ന കാലം വരെ ഇപ്പോഴും സമായാനുസൃതം , നിരന്തരം വാഴൂര്‍ ശ്രീ തീര്‍ഥ പാദ ആശ്രമവുമായി സഹകരിച്ചിരുന്ന,സഹകരിക്കുന്ന  ശ്രീമദ് വിദ്യാനന്ദ തീര്‍ഥ പാദ സ്വാമികളുടെ ശിഷ്യനായ  എനിക്ക്  "അവിദ്യ" അല്ലെങ്കില്‍ മറ്റുള്ളവരെ വിഡ്ഢി ആക്കാനുള്ള വിദ്യ ആവശ്യമില്ല എന്ന് പറയേണ്ടി വന്നത് അഹങ്കാരം കൊണ്ടല്ല. )

മുന്‍പൊരു വിഷയത്തില്‍ മാക്സിസത്തെ ക്കുറിച്ച് ആധികാരികമായി സംസാരിച്ചുകൊണ്ടിരുന്ന ഒരു മഹാനോട്  കേരളത്തിലെ കമ്മ്യൂണിസ്റ്റു ചരിത്രം ഏറ്റവും ചിന്തോദ്ദീപകമായ വിധത്തില്‍ എഴുതപ്പെട്ട ഒരു പുസ്തകമുണ്ട് ,ഞാനതൊരു അമ്പതു പ്രാവശ്യമെങ്കിലും വായിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ ,ആ മഹാനു അതെത് പുസ്തകമാണെന്ന് ഞാന്‍ പറഞ്ഞു കൊടുക്കണം . അതി തീവ്ര കംമ്യൂനിസ്ടായ അയാള്‍ക്ക്‌ ഇതാണോ എന്ന് ചോദിക്കാന്‍ രണ്ടു പുസ്തകങ്ങളുടെ പേര് പോലും അറിയില്ലായിരുന്നു... 
അതേ രീതിതന്നെ ആണ് ...ഇവിടെയും കാണുന്നത് ...!!!
ശംബൂകന്റെ കഥയില്‍  ഉപരിപ്ലവമായവ അല്ലാതെ ചില കാര്യങ്ങളുണ്ട് എന്ന് പറഞ്ഞപ്പോള്‍ 
"സര്‍വ്വജ്ഞ പീഠത്തിലിരിക്കുന്ന "ഇയാള്‍ക്ക് അത് ഞാന്‍ പറഞ്ഞു കൊടുക്കണം ......
അപ്പോള്‍ അത് മനസ്സിലാക്കാതെ ആണ് വിമര്‍ശനം എന്നപരിപാടിയുമായി ഇറങ്ങിയിരിക്കുന്നത്.!!!        

മനസ്സാനിദ്ധ്യം  പോയി ( അതുണ്ടായിരുന്നോ ആവോ...?)എന്നതിന്റെ ലക്ഷണം ആണ് അധിക്ഷേപത്തിന്റെ  ആക്കം കൂടുന്നത് , വാചകത്തിന്റെ ശൈലി മാറുന്നത് ...!! പറഞ്ഞതു  പോലെ ...""""    """""
ഏറ്റവും ലളിതമായ ഒരു ഉദാഹരണം മാത്രം പറയാം ...
"മരങ്ങള്‍ ചായുന്നു ഫലാഗമത്തിനാല്‍ " എന്ന് കേട്ടിട്ടുണ്ടോ ...?

വിഡ്ഢികളുടെ മുന്‍പില്‍ അതൊക്കെ സ്ഥാപിക്കാന്‍ പോയാല്‍ ഇതാകും എന്ന് പണ്ടേ കേട്ടിട്ടുണ്ട് ....
"അന്ധന്നു കാട്ടിയൊരു കണ്ണാടി പോലെ വരും എന്നേ  വരാവു................." 
പിന്നെ ഇതൊന്നും ഞാന്‍ സ്ഥാപിച്ചിട്ട് വേണ്ട തെളിയിക്കപ്പെടാന്‍ ...................!!

വിദ്യാഭ്യാസം ഉള്ളവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു , ഇനി പറ്റില്ല ,അല്ലാത്തവര്‍ക്ക്  പറഞ്ഞു കൊടുക്കാനും തയ്യാറാണ് .... ധാരാളം പറഞ്ഞു കൊടുത്തിട്ടുമുണ്ട് ഇനിയും തയ്യാര്‍ ..... 



ഒരു ഇംഗ്ലീഷ് കഥ വായിച്ചാല്‍ ...........
എനിക്ക് ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് ,എനിക്ക് മനസ്സിലാകുന്ന രീതിയി ല്‍ ഞാനതിനെ വ്യാഖ്യാനിക്കും ,അവര്‍ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കും ...അവര്‍ക്ക് വേണെങ്കില്‍ അവര്‍ വന്നു അവര്‍ പറഞ്ഞത് ശരി ആണെന്ന് തെളിയിക്കട്ടെ ... അല്ലെങ്കില്‍ ഞാന്‍, ഞാന്‍ പറഞ്ഞത് മാത്രം ശരി ആണെന്ന് വിശ്വസിക്കുകയും, പറയുകയും ചെയ്യും ...!!!! 

വിഡ്ഢി  ആകുന്നതു ഞാനോ ഇംഗ്ലീഷ് കാരോ ...?  അവരുടെ എന്ഗ്ലിഷിന്റെ കുറ്റം കൊണ്ടാണോ എനിക്കത് മനസ്സിലാക്കാന്‍ കഴിയാത്തത് ...!!!!!!

മാത്രമല്ല സ്വന്തം അച്ഛന്‍ ,സ്വന്തം ഭാര്യ  എന്നൊക്കെ കൂടി ചേര്‍ക്കാമായിരുന്നു അപ്പോഴേ ആവുകയുള്ളൂ ...!!!!
ഇത് വായിച്ചിട്ട് ഇങ്ങനെ ആണ് ഹിന്ദു മിത്തോളജി യില്‍ ഡോക്ടറേറ്റ്‌  എടുത്ത ആള്‍ക്ക് മനസ്സിലായത് ....

മാലി രാമായണം റേഡിയോയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ,എല്ലാവര്ക്കും വളരെ ഇഷ്ടപ്പെട്ട ഒരു ഡയലോഗ് ഉണ്ടായിരുന്നൂ ...ഗുഹയില്‍ അടക്കപ്പെട്ട ബാലി തിരിച്ചുവന്നു സുഗ്രീവനെ ഓടിച്ച്‌   രാജ്യം നേടി ,പ്രജകളോട് തന്നെ അന്വേഷിച്ചു ഗുഹയിലെക്കാരും വരാഞ്ഞതെന്താനെന്നു ചോദിക്കുന്പോള്‍ അവര്‍ പറയുന്ന മറുപടി ....
" കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ ...?"  ഈ അവസരത്തില്‍ വെറുതെ പറഞ്ഞെന്നെ ഉള്ളൂ ...!!!!







-->
ആ  നീലക്കടലാസ്സ്.......
അത്ര അസ്സാധാരണത്വം ഒന്നും കലരാത്ത ഒരു ദിവസം. നോവലുകളും കഥകളും ഒക്കെ നല്കിയിരുന്ന ഒരു പ്രത്യേക അനുഭൂതി ഇപ്പോൾ ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്ന സംശയത്തോടെ, ഗഹനമായ മറ്റേതെങ്കിലും  വിഷയം ആവാം ഇന്നത്തെ വായന എന്ന് കരുതി പുസ്തക അലമാരയിൽ  കുറേ അന്വേഷിച്ചു കലേശ്വർഞാൻ ഒന്നിനൊന്നു മെച്ചമല്ലേ എന്ന ഓർമ്മ പ്പെടു ത്തലുകളുമായി പിന്നിലേക്ക്‌ മറഞ്ഞ പുസ്തകങ്ങൾ. ഭാരത സംസ്കാരത്തെ ക്കുറിച്ച് മാക്സ് മുള്ളർ നടത്തിയ പ്രഭാ ഷണ പരമ്പര അയാളെ പെട്ടെന്നു ആകർഷിച്ചു.
അതി തീക്ഷ്ണമായ ഒരു മാനസിക യുദ്ധത്തിനു തയ്യാറെടുക്കാൻ എന്ന പോലെ ഒരു സുന്ദര മുറുക്കാൻ ഒരുക്കി ,ആസ്വാദനത്തിനു രണ്ടു ഏലത്തരി കൂടി നുണഞ്ഞു കലേശ്വർ പതിവ് മൂലയിലേക്ക് സ്വസ്ഥമായി ചെന്നിരുന്നു.!
റാഫി സാഹബും,കിഷോറും ,മുകേഷ്ജിയും ഒക്കെ അരക്കൈ നോക്കി എങ്കിലും സന്ധ്യ കഴിഞ്ഞു കാണാം എന്ന് പറഞ്ഞ്‌ മുള്ളറുമായി സംവദിക്കാൻ  ആരംഭിച്ചു.
കൈലേസുകളിൽ ചില ചിത്ര പണികൾ നടത്തി ക്കൊണ്ട് ചന്ദ്രു ഇറയത്തിന്റെ അങ്ങേ കോണിൽ ഇരിക്കുന്നു .
സുഖദായകമായ ഇളം കാറ്റിൽ, ഒരു പ്രത്യേക സ്വർണ്ണ വർണ്ണം വിതറുന്ന സൂര്യ പ്രഭയിൽ അയാൾക്ക്‌ നല്ല ഉന്മേഷം തോന്നി.....
പടിക്കൽ കൂടി പൊടി ഉയർത്തി ഒരു വാഹനം കടന്നു പോയി.
ഉച്ചയ്ക്ക് വെയിൽ കനക്കുമ്പോഴേയ്ക്ക്  വായിച്ചു തീർന്ന പുസ്തകവും നെഞ്ചിൽ വെച്ച്  ഒരു ചെറു നിദ്രയിൽ ആയിരുന്നു കലേശ്വർ.

വരണ്ട മൊട്ടക്കുന്നിനപ്പുറം, നനുത്ത പച്ചപ്പുകളുള്ള കലാലയ മുറ്റവും പരിസരങ്ങളും കടന്നു ചെല്ലുമ്പോൾ കലെശ്വരിന്റെ സുഹൃദ് വലയത്തിൽ ഒട്ടു മിക്കവരും ഉണ്ടായിരുന്നു. എന്നും കാണാറുള്ള ഉണർവ്വ് ആരിലും കണ്ടില്ല...!
മൂന്നു വർഷത്തെ പഠനത്തിനു സമാപനം കുറിക്കുന്ന സ്റ്റഡി ടൂർ എന്ന ചടങ്ങ് ആയിരുന്നു പ്രധാന പ്രശ്നം ...
കലേശ്വർ മനസ്സില് ആഗ്രഹിച്ചിരുന്ന ഒരു വിനോദയാത്ര ഉണ്ട് . ഒരിക്കലും നടക്കാൻ സാദ്ധ്യത ഇല്ലാത്ത ഒരു യാത്ര.
പ്രിയങ്കരനായ പ്രോഫെസ്സറോട്  പറഞ്ഞ്‌ അനുവാദം വാങ്ങിയാൽ ഒരാളെ കൂടി കൊണ്ടുപോകുവാൻ സമ്മതിച്ചേക്കും.
നീ വരുമോ ...?
അത് എങ്ങിനെ ...? ഞാൻ എന്ത് പറഞ്ഞ്‌ ആണ് വീട്ടില് നിന്ന് വരിക...?
നിസ്സഹായതയുടെ ആ മുഖത്തേക്ക് അയാള് നോക്കിയില്ല ...
പ്രണയികൾകെന്തുകാര്യവും  തീവ്രമാണ് . അതുകൊണ്ടുതന്നെ  കലേശ്വർ ആ പ്രശ്നം കൂടുതൽ സങ്കീർണമാക്കാൻ ആഗ്രഹിച്ചില്ല       

ദൂരെ നിന്നും    പ്രോഫെസ്സർ  വരുന്നത് കണ്ടപ്പോൾ അയാൾ മുഖം കൊടുക്കാതെ തിരിയാൻ ശ്രമിച്ചു
"നില്ല്ടോ.." എന്ന പതിവ് ശൈലിയിൽ അദ്ദേഹം വിളിച്ചു
" പിന്നെ ഒരു കാര്യം നമ്മൾ ടൂർ പോകുമ്പോൾ എല്ലാം വളരെ ഭംഗിയായി നടക്കണം . ഒരു പ്രശ്നവും ഉണ്ടാകരുത് . താൻ അത്  ശ്രദ്ധിക്കണം."
"ഉവ്വ് സർ " അയാൾ പ്രതിവചിച്ചു.

"അതുപോലെ ...എടൊ  ...നമുക്ക് ആള് കുറവാണ് ..... അതുകൊണ്ട് ............................................ നെ ക്കൂടി നമ്മുടെ കൂടെക്കൂട്ടാം എന്ന് കരുതുന്നു..."
അദ്ദേഹം ഒളികണ്ണിട്ടു നോക്കുന്നത് പോലെ അയാൾക്ക്‌ തോന്നി ......

"എന്താ പേര് പറഞ്ഞത് സർ .."
"ഇല്ല പേരൊന്നും ഇല്ല ..."
ഇത്ര പെട്ടെന്ന് സാറിന്റെ ശബ്ദത്തിനെന്താ   ഒരു മാറ്റം ..
"അല്ല ..അതെങ്ങിനെ ശരി ആകും സാർ ...ആരായാലും പേര് കാണുമല്ലോ ...?"
"ഇല്ലെന്നു പറഞ്ഞില്ലേ ....?...... ആരാന്നു വെച്ച എഴുതി വെക്കാതെ അങ്ങേരെങ്ങിനെ പറയാനാ ...?"
കാര്യങ്ങൾ ചന്ദ്രു ഏറ്റെടുത്തോ എന്ന അത്ഭുതത്തോടെ അയാൾ ഞെട്ടി .....
ആരോ തോളിൽ തട്ടി വിളിക്കുന്നു ...
"വെറുതെ പകൽ ഉറങ്ങി പിച്ചും പേയും പറയുന്നു ..."
പരിഭവത്തോടെ പറഞ്ഞ്‌ കൊണ്ട് ചന്ദ്രു പിൻവാങ്ങി ...
 കാഴ്ച വ്യക്തമായപ്പോൾ മുന്നിൽ പോസ്റ്മാൻ ...
"ഇതാ ... "
"ആരാണെന്നെഴുതിയിട്ടില്ല ..സാറേ ..പിന്നെങ്ങിനാ.... "
അയാൾ ചിരിച്ചു...
അയച്ച ആളിന്റെ മേൽ വിലാസത്തിന്റെ  സ്ഥാനത് "ഫ്രം മി ....." എന്ന് മാത്രം എഴുതിയ കത്ത് ...
എല്ലാം പണ്ടത്തെ  പോലെ തന്നെ.
പോസ്റ്റ്‌ കവർ, അതിലെ അക്ഷരങ്ങൾ, മേൽ വിലാസത്തിന്റെ കൂടെ " ടു ..യു.."എന്ന വ്ക്തമായ കുറിപ്പും.
ഒരു പതിനാറു കാരന്റെ സംഭ്രമത്തോടെ അയാൾ  കത്ത് മെല്ലെ തുറന്നു ........ 
" അതും മാറ്റമില്ലാതെ ...നീലക്കടലാസ്സു ...!
ഭംഗിയുള്ള ഒരു സിന്ദൂരപ്പൊട്ട്  ഓർമ്മയിലുണർന്നപ്പോഴേക്കും   
"ഊണ്  ആയി കേട്ടോ ..."
എന്ന വിളി വന്നു....
വന്നിട്ട് സ്വസ്ഥമായി വായിക്കാം എന്ന് കരുതി ഒന്ന് കൂടെ കത്ത്  കെ ഒരു വീക്ഷണം നടത്തി ഊണ് മുറിയിലേക്ക് നടന്നു കലേശ്വർ...!

Tuesday, September 16, 2014

"അവൾക്കെഴും താരണി വേണി മാത്രം
സ്മിതാർദ്രമായെന്റെ മുഖത്ത് നോക്കി ..."

നീണ്ടിരുണ്ട കാർകൂന്തൽ അല്പമൊന്നിളകും വിധം താളാത്മകമായി നടന്നു മറയുന്ന പ്രിയ സഖിയെ നോക്കി നില്ക്കെ കലേശ്വർ മലയാളം മാഷ്‌ പഠിപ്പിച്ച കവിതാശകലം മനസ്സിലോർത്തു. ഇങ്ങിനി വരാത്ത വണ്ണം മറയുന്ന സന്ധ്യയെ പിരിയുവാനാവാതെ ചുവന്നു വീർത്ത മുഖത്തോടെ സൂര്യൻ കടലിലേക്ക്‌ എന്ന പോലെ ,നനുത്ത ഓർമ്മകളും പേറി മെല്ലെ തിരിഞ്ഞു നടന്നു. ഒരു സ്നേഹത്തിന്റെ ബാക്കിയായി ചുണ്ട് നനച്ച ഉപ്പുരസം മനസ്സ് പുകച്ചു ചുണ്ടിലിരുന്നു നീറുന്നു.
ഇതെല്ലം എത്ര കണ്ടിരിക്കുന്നു എന്ന നിസ്സംഗതയോടെ തളിർത്തു  നില്ക്കുന്ന മാഞ്ചോടും കടന്നു നീങ്ങുമ്പോൾ അയാൾ മാർച്ചിനെ ശപിച്ച്ചിരുന്നോ ....?

എന്താണിത്ര ആലോചന ?
ചന്ദ്രു ആണ് .
പതിവ് പോലെ സന്ധ്യ വിളക്ക്  കൊളുത്താനുള്ള തയ്യാറെടുപ്പാണ് .
ഒന്നുമില്ല എന്ന ഭാവത്തിൽ ഒന്ന് കണ്ണ് ചിമ്മി മയങ്ങിത്തുടങ്ങിയ ചെമ്മണ്‍ പാതയിലേക്ക്  മിഴിനീട്ടി അയാൾ ഒന്നിളകി ഇരുന്നു.
"അല്ല..ഞാനൊരു കാര്യം ചോദിക്കട്ടെ ...?"
ചന്ദ്രു വിടാനുള്ള ഭാവമില്ല
"എന്താ നമ്പ്യാർ സാർ വന്നു പറഞ്ഞത് ...?"
" അന്നൊരിക്കൽ അങ്ങേർ ഇത് പോലെ വന്നു പോയപ്പോൾ മുതൽ എന്തോ ഒരു പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ട്..."
ചന്ദ്രു ഒരു വക്കീലിന്റെ ഭാവത്തിലാണ് ...
ഹേയ്..ഒന്നുമില്ല ... നിനക്ക് വെറുതെ തോന്നുന്നതാ....
കലേശ്വർ ഒഴിഞ്ഞു മാറി ..
" എന്തോ ഏതോ ആർക്കറിയാം" എന്ന ആത്മഗതത്തോടെ ആ "ഗജരാജ വിരാജിത മന്ദഗതി " പൂജാമുറിയുടെ മുൻപിലേക്ക്‌  പോയി.
പഴയ കൃഷ്ണ ലീലകൾ ഉണർത്തിയ ചെറു പുഞ്ചിരിയോടെ അയാൾ എഴുന്നേറ്റു മേൽ കഴുകുവാൻ നടന്നു.
നില വിലക്കിന് മുൻപിൽ നില്ക്കുമ്പോഴും കൃഷ്ണന്റെ മാറിൽ  തല ചായ്ചിരിക്കുന്ന   രാധയെ അന്ന് അയാൾ ശ്രദ്ധിച്ചത് .
വിളക്ക് കൊളുത്തി തിരിഞ്ഞ ചന്ദൃവിനോട്   അയാൾ ചോദിച്ചു " എന്തൊരു ഉദാത്തമായ സങ്കല്പം അല്ലെ ...?"
"എന്താ ..?" ചന്ദൃവിനു ഒന്നും മനസ്സിലായില്ല
"ഒന്നുമില്ല " അയാൾ വീണ്ടും വഴി ഒഴിഞ്ഞു ...
"പൊട്ട സാഹിത്യത്തിന്റെ അസുഖം   പിന്നെയും തുടങ്ങിയോ ..? ചന്ദ്രു ചോദിച്ചു....
"നീ പ്വാടീ " എന്ന്  "തിര്വന്തോരം " സ്ലാങ്ങിൽ പറഞ്ഞു കലേശ്വർ പിൻവാങ്ങി.

നാമജപത്തിന്റെ നേരത്ത ശബ്ദം നിലക്കുമ്പോഴും അയാൾ തന്റെ പ്രിയപ്പെട്ട പാട്ടുകളുമായി രമിക്കുകയായിരുന്നു....

"ഞാനൊരു ദീർഘ നിദ്രയിലേക്ക് പോകുന്നു എന്ന ധ്വനിയിൽ "എന്നാൽ അത്താഴപ്പൂജ ആവരുതോ..? " എന്ന് ചന്ദ്രു ചോദിച്ചു .  
"പിന്നെന്താ ...ആയിക്കളയാം ..." എന്ന് പറഞ്ഞു കൊണ്ട് അയാളും തയ്യാറായി ..
കഴിക്കുമ്പോൾ വീണ്ടും ചന്ദ്രു ചോദിച്ചു "നിങ്ങൾ എവിടെ പോകുന്ന കാര്യമാ പറഞ്ഞത്...?

" ങാ അതോ...? പഴയ സഹപാഠികൾ ഒന്ന് ഒരുമിച്ചു കൂടിക്കളയാം എന്നൊരു ആലോചന...."
"വരുന്ന മാസം അതിനൊരു രൂപരേഘ  തയ്യാറാക്കണം ...അതാ ..."

"അമ്പതാം വാര്ഷികം ... ജോസഫ്‌  ഒക്കെ മുൻപന്തിയിൽ ഉണ്ട് .."
" താനോര്ക്കുന്നില്ലേ... പണ്ട്  യു പിയിൽ നമ്മൾ ഒന്നിച്ചുണ്ടായിരുന്നു .."
" ആഹ അവരൊക്കെ എവിടെ....? " ചന്ദൃവിനും ഒരു സന്തോഷം തോന്നി.
ആ വിശേഷങ്ങള ഒക്കെ ഒരിക്കൽ കൂടി ചന്ദ്രുവുമായി പങ്കു വെച്ചു വീണ്ടും  ഒന്നു മുറുക്കുവാൻ
നടക്കുമ്പോൾ അയാൾ അറിയാതെ മൂളി .
"ഫൂൽ ..തുമേ ഭേജാ ഹെ ഖത്ത്  മേം .....ഫൂൽ നഹി  മേരാ..ദിൽ ഹേ.........."

 ചന്ദ്രു ഒന്നു ചുമച്ചു .......
ഏതോ ഒരു സിനിമയിൽ നായകൻചോദിച്ചത് പോലെ ഒരു ചിരിയോടെ അയാൾ ചോദിച്ചു ..
"ആക്കിയതാണോ...."
"ഞാനിനി എന്താക്കാൻ....?   " ബഹാരോം ഫൂല്  ബര്സാവോ ..... " എന്ന് മൂളി ചന്ദ്രു അകത്തെ ഇരുട്ടിലേക്ക് മറയുമ്പോൾ
കലേശ്വർ വെറ്റിലയിൽ മെല്ലെ ചുണ്ണാമ്പു തേയ്ക്കുകയായിരുന്നു......!